Monday, June 3, 2019

കുഞ്ഞാപ്പുനെ തോല്‍പ്പിച്ച കണക്ക്



നാളെ സ്കൂള്‍ തുറക്കുന്നതറിഞ്ഞ് കുഞ്ഞാപ്പു ആകെ വിശമത്തിലായി.
കഴിഞ്ഞ വര്‍ഷം ഇരുന്ന അതേ ക്ളാസില്‍ വീണ്ടും ഇരിക്കണമല്ലോ എന്നോര്‍ക്കുമ്പോഴാണ് ഒരു വിഷമം
അവനെ അതേ ക്ളാസില്‍ ഇരുത്തിച്ചത് ആ ഹലാക്ക് പിടിച്ച കണക്കായിരുന്നു
അവന്‍ ചെയ്ത കണക്ക് കൂട്ടലോക്കെ അവനിക്ക് ശരിയായിരുന്നു
എന്നാല്‍ രാമുണ്ണി മാഷിന്‍റെ കണക്ക് കൂട്ടലില്‍ അതോക്കെ തെറ്റായിരുന്നു.

അവധിക്കാലത്ത് നടത്തിവന്ന ബിസിനസ്സും അപ്പാടെ തകര്‍ത്തതും ഇതേ കണക്ക് കൂട്ടലായിരുന്നു.
നാരങ്ങ മിഠായിയും തേനുണ്ടയും ആയിരുന്നു പ്രധാന ബിസിനസ്.
വീടിന്‍റെ കിഴക്കേ ഭാഗത്ത് പടര്‍ന്ന് പന്തലിച്ച് കായ്ച്ച് നില്‍ക്കുന്ന കണ്ണിമാങ്ങ മാവിന്‍റെ  ചൊട്ടിലായിരുന്നു ബിസിനസ്സ് കേന്ദ്രം
നാല് ഓലമടയിലും ഓലയിലും പണിത ഒരു കൊച്ചു കട
ഉമ്മാനോട് കരഞ്ഞ് ബഹളം വെച്ച് മമ്മുട്ടിച്ചാന്‍റെ കടയില്‍ നിന്ന് വാങ്ങിച്ച മിഠായികള്‍ രണ്ട് ഹോര്‍ലിക്സ് കുപ്പിയില്‍ നിറച്ചായിരുന്നു ബിസിനസ്.


കുഞ്ഞാപ്പുന്‍റെ ബിസിനസ്സ് സാമ്രാജ്യത്തെ കുറിച്ചറിഞ്ഞ അയല്‍പ്പക്കത്തെ
വള്ളിനിക്കറിട്ട കുട്ടിപട്ടാളങ്ങള്‍ ആ കടയുടെ ചുറ്റു കൂടി
കയ്യില്‍ പൈസയുള്ളവര്‍ അവര്‍ക്ക് ആവശ്യമുള്ളത് വാങ്ങി കഴിച്ചു
പൈസ ഇല്ലാത്തവര്‍ മറ്റുള്ളവര്‍ കഴിക്കുന്നത് നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളു.
നാണയ തുട്ടിനായ് വീട്ടില്‍ കരഞ്ഞവര്‍ക്ക് അടി കിട്ടിയത് മാത്രം മിച്ചം


എന്നാല്‍ ആ ബിസിനസ് അതിക കാലം നീണ്ട് നിന്നില്ല മുന്നാം നാള്‍ പൂട്ടികേട്ടെണ്ടി വന്നു  കാരണ കസ്റ്റമരുടെ വരവ് കുറഞ്ഞു...വീട്ടില്‍ നിന്ന് അടികിട്ടിയവര്‍ പിന്നെ ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയില്ല...മറ്റുള്ളവരുടെ കൈയിലെ പണവു തീര്‍ന്നു പോരാഞ്ഞ് വീട്ടില്‍ നിന്ന് അടിയു കിട്ടി തുടങ്ങി
കസ്റ്റമരുടെ വരവ് കുറഞ്ഞതോടെ കുഞ്ഞാപ്പുന്‍റെ കണ്ണ് ഹോര്‍ലികസ് കുപ്പിയിലേക്കായി...മിഠായി കൊതിയനായ കുഞ്ഞാപ്പു ഓരോന്നു വായിലോട്ടേക്ക് ഇട്ടുകൊണ്ടിരുന്നു
ബാക്കി കണക്കിന്‍റെ കളിയില്‍ നഷ്ടവു വന്നു
മുതലില്‍ നിന്ന് ലാഭം വന്നത് കുഞ്ഞാപ്പുന്‍റെ വയര്‍ നിറഞ്ഞത് മാത്രം

ബിസിനസ്സ് നഷ്ടത്തിലായി എന്നറിഞ്ഞ ഉമ്മ ആ ഹോര്‍ലിക്സ് കുപ്പികള്‍ ജപ്തി ചെചെയ്തു.
ഇപ്പോ ഉമ്മ ആ ഹോര്‍ലിക്സ് കുപ്പിയില്‍ കടുമാങ്ങ അച്ചാര്‍ ഇട്ടിരിക്കുകയാണ്.
കുഞ്ഞാപ്പു ഇപ്പോ ആ കുപ്പികള്‍ നോക്കി അതിലുണ്ടായരുന്ന മിഠായികളെ ഒരു നേടുവീരപ്പോടെ ഓര്‍ത്തുകൊണ്ടിരുന്നു.
ഇങ്ങനെ ഇരിക്കേയാണ് കുഞ്ഞാപ്പുന്‍റെ ഇക്ക വന്ന് ആ ഞെട്ടിക്കുന്ന വാര്‍ത്ത
വീട്ടില്‍ അവതരിപ്പിക്കുന്നത്.

പ്രിയപെട്ടവരെ നമ്മുടെ കുഞ്ഞാപ്പുന്‍റെ വിദ്യഭ്യാസ കാലഘട്ട ഇവിടെ അവസാനിക്കുന്നില്ല. അവന്‍ നമ്മളെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് അവന്‍ നാലാ ക്ളാസില്‍ നിന്നു വീണ്ടും
അഭിമാനപൂര്‍വ്വ തോല്‍വി സമ്മതിച്ചിരിക്കുകയാണ്.

ഇ വര്‍ത്ത കേട്ടതും കുഞ്ഞാപ്പുന്‍റെ മനസ്സിലേക്ക് ആദ്യ ഓടികയറിയത് രാമുണ്ണിമാഷിന്‍റെ ചൂരല്‍ അടിയേ കുറിച്ചാണ്
തന്നെ തോല്‍പ്പിച്ചത്  ആ ഹലാക്ക് പിടിച്ച കണക്കാണ് എന്ന ബോധ്യം വന്ന കുഞ്ഞാപ്പു,
അതിനെ പിടിച്ച് കേട്ടിയേപറ്റു എന്ന ഉറച്ച തീരുമാനത്തില്‍ നാളെ സ്കൂളിലേക്ക് പുറപ്പെടാന്‍ പോവുകയാണ്.
എനി കണക്കാണോ അല്ല കുഞ്ഞാപ്പു ആണോ വിജയിക്കുക എന്ന് കണ്ടറിയണം.

http://www.malabarflash.com/2019/06/story-habeeb-kunnil.html?m=0



Wednesday, March 14, 2018

സ്മാർട്ടായ കൂവൽ

''എന്താ കോഴിമൂപ്പാ ഇന്നത്തെ കൂവലിന് ശക്തി പോരായിരുന്നല്ലോ''
ചോദ്യം കേട്ട് പുറകിലേക്ക് തിരിഞ്ഞു തന്റെ തനതായ ശൈലിയിൽ 
കുട്ടനാടിനെ വലത്തോട്ടും ഇടതൊട്ടും
തല തിരിച്ചു അടിമുടി ഒന്ന് നോക്കി.
ഹേ.... ഞാന്‍ കൂവിയെന്നോ ,ഇയാള്‍ക്ക് ഇതെന്തു പറ്റി..കോഴിമൂപ്പൻ പിറുപിറുത്തു.
ഇയാള് ഇവടത്ത് കാരനോന്നുമല്ലേ
ഇയാള്‍ക്ക് ലോകത്തിന്‍റെ മാറ്റങ്ങളൊന്നും അറിഞ്ഞൂടെ.
"എന്ത് പറ്റി ശബ്ദത്തിന്"
കുട്ടനാട് ചോദ്യം വിണ്ടും കോഴിമൂപ്പന്‍റെ മുന്നില്‍ എറിഞ്ഞിട്ടു.
"ഡാ ... വയസ്സ നിങ്ങള്‍ ഏത്  കാലത്താണ് ജീവിക്കുന്നത്.
ഇപ്പോ സ്മാര്‍ട്ട്‌ കാലമാണ ഡോ
അതായത് ന്യൂ ജനറേഷന്‍
ഇക്കാലത് നമ്മളെ കൂവല്‍ കെട്ടല്ല മനുഷ്യര്‍
എഴുന്നേൽക്കുന്നത്,
മൊബൈലിലെ  റിംഗ് ട്യൂൺ കോഴികളുടെ കൂവല്‍ കേട്ടാണ് എഴുന്നേൽക്കുന്നത്.
അത് മനസ്സിലാക്കിയ ഞാന്‍ കൊല്ലം ഒരുപാടായി ഒന്ന് ഉച്ചത്തില്‍ കൂവിയിട്ട് ...എന്‍റെ സങ്കടം ആരോട് പറയാനാ.
അതും പറഞ്ഞു കോഴി മൂപ്പന്‍ തെങ്ങിന്‍ തോപ്പിലേക്ക്  നടന്നു...
അന്നേരം ഇത് കേട്ട കുട്ടനാട് ഒന്ന് കരയാൻ മടിച്ചു നിന്നു...

Wednesday, November 8, 2017

പരാതി

ഒരു തിമിംഗലം  പോയിട്ട്
ഒരു കുഞ്ഞു മത്സ്യം പോലും
അതിനെ തൊട്ട് നോക്കിയില്ല,
കാരണം
ചൂണ്ടയ്ക്കും  കൈക്കും ഇടയിലുള്ള
ചരടിന്  ബലം പോരാ എന്നായിരുന്നു
അവരുടെ പരാതി

Tuesday, January 10, 2017

തിരിച്ചറിവ്


അന്ന്
വാപ്പയും സഹോദരങ്ങളും
പ്രവാസങ്ങള്‍ക്ക് ഇടവേള  നല്‍കി
സ്വന്തം കൂടാരത്തില്‍ ചേക്കേറുമ്പോള്‍
നല്ല അത്തര്‍ മണമായിരുന്നു അവർക്ക്

ഇന്ന്
അവര്‍ സഞ്ചരിച്ച പ്രവാസ വഴിയിലൂടെ
സഞ്ചരിക്കുമ്പോള്‍
ഞാന്‍ തിരിച്ചറിയുന്നു

അത്
ചോര നീരാക്കിയ വിയര്‍പ്പിന്‍റെ മണമായിരുന്നു എന്ന്.

Tuesday, July 12, 2016

നിന്‍റെ വരവിനായ്‌....

മഴയുടെ കുളിരില്‍-
നിറയുമ മനസ്സില്‍,
കൊതിയേറും മോഹങ്ങള്‍ തന്നു.
പിരിയില്ലെന്നോരുവാക്ക് -
മൊഴിഞ്ഞു നീ അകലുമ്പോള്‍,
പിടയുന്ന മനസ്സുമായി നിന്നു.

കുളിരുന്ന നിലാവുള്ള രാത്രിയില്‍-
നീ വരില്ലെന്നറിഞ്ഞിട്ടും,
തിരയെണ്ണി അകലെ ഞാന്‍
നോക്കി നിന്നു.
നിന്‍റെ വരവിനായി-
ഞാന്‍ കാത്തിരുന്നു.

Saturday, June 11, 2016

അവൾ

കൂടെ പോരുന്നോ എന്ന് ചോദിച്ചപ്പോള്‍ ഒരു മടിയും കൂടാതെ ഒരു പരിഭവവും ഇല്ലാതെ എന്നോടുള്ള വിശ്വാസത്തില്‍ കൂടെ ഇറങ്ങി വന്നു.
ആ യാത്രയിലെ വഴിക്കാഴ്ചകൾ കണ്ട്
ഞാൻ മുന്നിലും അവൾ പിന്നിലുമായി നടന്നു.

വയലും ,തോടും, പാലവും കടന്ന് ഒരുപാട് ദൂരം ആ യാത്ര തുടര്‍ന്നു.
ലക്ഷ്യമില്ലാത്ത ആ യാത്ര അവള്‍ക്ക് അത്ര ബോധിച്ചില്ല .
അവൾ ആ യാത്രയുടെ പകുതിക്ക് വെച്ച് കൂടെ പോരാന്‍ മടി കാണിച്ചു,
അത് മാത്രമല്ല "എവിടേക്കാ"?  എന്ന ചോദ്യമുയര്‍ത്തി അവള്‍  എന്നെ ഒന്ന് നോക്കി.

ഞാൻ അവളുടെ ആ ചോദ്യത്തിന് ഉത്തരമെന്നോണം ഒന്ന് പുഞ്ചിരിച്ചു .
എന്നിട്ട് കൂടെ പോരാൻ പറഞ്ഞു
കുറച്ചു ദൂരം കൂടി നടന്നു . അപ്പോഴേക്കും ആ യാത്ര അവള്‍ക്ക്  ശരിക്കും മടുത്തിരിന്നു .പാതിവഴിയില്‍ അവള്‍ ആ യാത്ര അവസാനിപ്പിച്ചു.
കൂടെ പോരാന്‍ വിളിച്ചിട്ടും അവള്‍ കൂട്ടാക്കിയില്ല.
യാത്രയുടെ ലക്ഷ്യം പറയാതെ എനി ഒരടി മുന്നോട്ടില്ല എന്നവള്‍ ശഠിച്ചു. എന്നാല്‍  അവളുടെ ആ  വാശിക്ക് മുന്നിൽ  എനിക്ക് മുട്ട് മടക്കേണ്ടി വന്നു.

അടുത്ത് ചെന്ന് തല തലോടിക്കൊണ്ട് എല്ലാം തുറന്നു പറഞ്ഞു.

"ശങ്ക വേണ്ട , കുറച്ചു ദൂരം കൂടി നടന്നാൽ ആ വടക്ക് ഭാഗത്ത് ഒരു കുന്നിന്‍ ചെരുവുള്ള  കാര്യം നിനക്കറിയാലോ . അവിടെ നല്ല പച്ച പുല്ലു തളിർത്തിട്ടുണ്ട്
അവിടെ ചെന്ന് നിനക്ക് വയറു നിറയെ പച്ചപ്പുല്ല്  കഴിക്കാം."

ഇത് കേട്ടതും തന്‍റെ മടിയൊക്കെ കളഞ്ഞ്
ആ കുന്നിൻ മുകളിലേക്ക് ആഹ്ലദത്തോടെ എനിക്ക് മുന്നേ എന്നെയും വലിചിഴച്ചു കൊണ്ട്  അവൾ ഓടി . ഞാൻ പിറകെയും ....



Wednesday, December 2, 2015

കുഞ്ഞിക്കിളി


     സൂന്ദരമായ ഒരൂ കാട് ,പലതരം പക്ഷികള്‍ ,മൃഗങ്ങള്‍,പൂമ്പാറ്റകള്‍.അരുവികള്‍.വലിയ വലിയ മരങ്ങള്‍,സുന്ദരമായ പൂക്കള്‍ ഉള്ള ചെടികള്‍...തുമ്പികള്‍...അങ്ങനെ ഒരുപാട്   ജീവികള്‍ അതിവസിക്കുന്ന ഒരു സുന്ദരമായ ഒരു കാട്.

ആ കാട്ടില്‍ ഏറ്റവും പഴക്കം ചെന്ന ഒരു വയസ്സന്‍  മരമുണ്ട് . ആ മരത്തിന്‍റെ ഒരു ചില്ലയ്ക്ക്  മുകളിലെ  മാളത്തില്‍  ഒരു കിളികുടുംബം കൂട്കെട്ടി താമസിച്ചിരുന്നു.
അമ്മക്കിളിയും അച്ഛന്‍കിളിയും ഒരു കുഞ്ഞിക്കിളിയും അടങ്ങുന്നതാണ് കുടുംബം. 

കുഞ്ഞിക്കിളിക്ക് പറക്കാന്‍ പ്രായമാവാത്തത് കൊണ്ട്  അമ്മക്കിളിയും അച്ഛന്‍കിളിയും അവനെ തനിച്ചാക്കിയാണ് ഭക്ഷണം തേടിപോകുന്നത്.
അവര്‍ ഭക്ഷണവുമായി തിരിച്ചു വരും വരെ അവന്‍ പുറത്തെ കാഴ്ചകള്‍ കണ്ടുകൊണ്ടിരിക്കും.

പക്ഷികള്‍ പറന്നുയരുന്നതും,
പറക്കാന്‍ പക്ഷികുഞ്ഞുങ്ങള്‍ പരിശ്രമിക്കുന്നതും,
പറക്കാന്‍ പ്രായമായ പക്ഷികുഞ്ഞുങ്ങള്‍ പറന്ന് ചിരിച്ച് കളിക്കുന്നതും
പൂമ്പാറ്റകളും തുമ്പികളും പറന്നു പോകുന്നതും അങ്ങിനെ എല്ലാം.

ഇതൊക്കെയാണെങ്കിലും  കുഞ്ഞിക്കിളിക്ക് ഒരു സങ്കടമേ ഉണ്ടായിരുന്നുള്ളു,
തന്‍റെ കൂടപ്പിറപ്പിനെ ഓര്‍ത്ത്,
കൂട്ടിനിരിക്കാനും കൂടെ കളിക്കാനും ആ കൂടപ്പിറപ്പില്ലല്ലോ എന്നൊരു സങ്കടം.

മുട്ടയായിരുന്നകാലത്ത് അമ്മയും അച്ഛനും ഭക്ഷണം തേടിപോയപ്പോള്‍ പാമ്പന്‍മാളത്തില്‍ നിന്നും ഉഗ്രവിഷമുള്ള മൂര്‍ഖന്‍പാമ്പ് വന്ന് കൂടപ്പിറപ്പുണ്ടായിരുന്ന മുട്ട ആ മൂര്‍ഖന്‍പാമ്പ് വിഴുങ്ങുകയായിരുന്നു.

കുഞ്ഞിക്കിളി ഉണ്ടായിരുന്ന മുട്ടയേയും വിഴുങ്ങാന്‍നേരം അമ്മയും അച്ഛനും  എത്തുകയും പാമ്പിനെ കൊത്തി ഓടിക്കുകയും ചെയതു.
അത് അച്ഛനും അമ്മയ്ക്കും സഹിക്കുന്നതിലും അപ്പുറമായിരുന്നു.

അന്ന് മുതല്‍ കുഞ്ഞിക്കിളിക്ക് സുന്ദരമായ രൂപവും ആരോഗ്യവും വരും വരെയും അച്ഛനോ അമ്മയോ കൂട്ടിനുണ്ടാകും. 
കൂടിനു പുറത്തിറങ്ങരുത് എന്ന അച്ഛന്‍റെയും അമ്മയുടെയും നിര്‍ദേശമുള്ളതിനാല്‍ പുറം കാഴ്ചകളും കണ്ട് കൂട്ടില്‍ തന്നെ ഇരുന്നു.
എന്നാല്‍ മനസ്സിലെ പറക്കാനുള്ള ആഗ്രഹം കൂടികൂടി വന്നു..... 
അയല്‍പക്കത്തുള്ള കുഞ്ഞിക്കിളികളോടൊപ്പം പറന്നുകളിക്കാനും അവനിക്കു അതിയായ ആഗ്രഹം ഉണ്ടായി.
തുമ്പികളെ പോലെയും പൂമ്പാറ്റകളെ പോലെയും പറക്കാന്‍ അവന്‍റെ മനസ്സു വെമ്പല്‍ കൊണ്ടു. 
പക്ഷേ അച്ഛന്റെയും അമ്മയുടെയും പുറത്തിറങ്ങരുത് എന്ന നിര്‍ദ്ദേശം അവനെ ആ ആഗ്രഹത്തില്‍ നിന്നെല്ലാം പിന്തിരിപ്പിച്ചു.

അങ്ങിനെ ദിവസങ്ങള്‍ കടന്നുപോയി...
കുഞ്ഞിക്കിളി കുറച്ചും കൂടി വളര്‍ന്നു..ഒപ്പം അവന്‍റെ പറക്കാനുള്ള ആഗ്രഹവും ..


പതിവുപോലെ അന്നും അമ്മക്കിളിയും അച്ഛന്‍ക്കിളിയും ഭക്ഷണം തേടി പുറത്തേക്ക് പോയി.
പുറത്തിറങ്ങരുത് എന്ന പതിവ്   നിര്‍ദേശവും നല്‍കിയാണ്‌ അവര്‍ യാത്രയായത് 

എന്നാല്‍ അവന്‍റെ പറക്കാനുള്ള മോഹം ആ നിര്‍ദേശങ്ങളെ അവഗണിച്ച്  കൂടിനു വെളിയില്‍ ഇറങ്ങാന്‍ പ്രേരിപ്പിച്ചു 
അങ്ങിനെ ആദ്യമായി അവന്‍ കൂടിനു വെളിയിലേക്ക് ഇറങ്ങി.
ആ ചുറ്റുപാടും ഒന്ന് വീക്ഷിച്ച് കുഞ്ഞു ചിറകുകള്‍ ഒന്ന്  വിടര്‍ത്തി  സന്തോഷം കൊണ്ട് ഉച്ചത്തില്‍ സബ്ദമുണ്ടാക്കി.
കണ്ണുകള്‍ പതിയേ അടച്ച്  ശ്വാസം മെല്ലെ വലിച്ച്  ആ സ്വാതന്ത്യം വേണ്ടുവോളം ആസ്വതിച്ചു.
                                                           
                                                                     .................................
                                                  

കുഞ്ഞിക്കിളിയുടെ ആ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ആ രണ്ടു കണ്ണുകള്‍ ആ ശബ്ദം കേട്ട ഭാഗത്തേക്ക് തിരഞ്ഞു.
അത്   പരുന്തന്‍കാട്ടിലെ ശക്തനായ  ഒരു പരുന്തായിരുന്നു  .
ഒരു കുഞ്ഞിക്കിളി കൂടിനു വെളിയില്‍ നില്‍ക്കുന്നത് കണ്ടു ഉടനെ ആ ഭാഗത്തേക്ക് ശബ്ദമുണ്ടാക്കാതെ പറന്ന്  ആ വയസ്സന്‍ മരത്തിന്‍റെ തൊട്ടടുത്ത മറ്റൊരു മരത്തില്‍ പറന്നിറങ്ങി കുഞ്ഞിക്കിളിയുടെ ഓരോ ചലനവും ശ്രദ്ധയോടെ നോക്കി നിന്നു.

തന്‍റെ കുഞ്ഞുചിറക് ഒന്ന് ചെറുതായി വീശി നോക്കി.
ആദ്യം ഒന്ന് പിഴച്ചത് കാരണം മരകൊമ്പില്‍ നിന്നും കല്‍ വഴുതി.
ഭാഗ്യം കൊണ്ട് തഴേക്ക്‌ വിണില്ല.
പറക്കാനുള്ള അവന്‍റെ മോഹത്തെ ആ വിഴ്ച തടഞ്ഞു നിര്‍‍ത്തിയില്ല 
ഒന്നും കൂടി ശ്രമിച്ചു നോക്കി പക്ഷേ സാധിച്ചില്ല.

കുറേനേരത്തെ പരിശ്രമത്തിനു ശേഷം വിണ്ടു ഒരിക്കല്‍ കൂടി തന്‍റെ ചിറകുകള്‍ വായുവില്‍ ശക്തിയായി വിശി,
തന്‍റെ ആഗ്രഹം പോലെ കുഞ്ഞിക്കിളി വായുവില്‍ പറന്നുയര്‍ന്നു.
പതിയെ പതിയെ കുഞ്ഞു ചിറകുകള്‍ ഉയര്‍ത്തിയും താഴ്ത്തിയും  വായുവില്‍  പറന്നു പൊങ്ങി ആ  വയസ്സന്‍ മരത്തിനു ചുറ്റും പറന്നു കളിച്ചു ,
പറക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തില്‍ എല്ലാം മറന്നു ദൂരേക്ക്‌ കൂട് വിട്ട് ഒരുപാട് ദൂരം പറന്നു .

ഈ സമയമത്രയും  ഈ കാഴ്ചകളൊക്കെ കണ്ട് തൊട്ടപ്പുറത്തെ മരത്തില്‍ ഇരുന്ന പരുന്ത്
ഒരു വേട്ടക്കാരന്റെ കൌശല ബുദ്ധിയോടെ കണ്ണും കാതും നഖവും  വേട്ടക്ക്  വേണ്ടി  ഒരുക്കി   
ആ വലിയ ചിറകുകള്‍ വിശി കുഞ്ഞിക്കിളിക്ക് പിന്നാലെ പറന്നു.

അവന്‍  ആ സമയം പറന്ന് ഉല്ലസിച്ചുകൊണ്ടിരുന്നു.

അപ്പോഴാണ് പിറകില്‍ നിന്നും വലിയ ചിറകടിയുടെ ശബ്ദം കേട്ടത്.
കുഞ്ഞിക്കിളി പിറകിലേക്ക് നോക്കി. 

''അയ്യോ...പരുന്ത് ''

അവന്‍ പേടിച്ച് തന്‍റെ കുഞ്ഞു ചിറകുകള്‍ ശക്തിയായി വിശിയടിച്ചു.
ഏതു വഴിയെ സഞ്ചരിക്കാന്‍ പറ്റുമോ അതിലൂടെയൊക്കെ അവന്‍ വേഗത്തില്‍ പറന്നു  , പിറകെ പരുന്തും.

അങ്ങിനെ ഒരുപാട് ദൂരം കടന്നുപോയി,
കുഞ്ഞിക്കിളിക്ക് തന്‍റെ ചിറകുകള്‍ തളരുന്നത് പോലെ തോന്നി എന്നാലും ചിറകുകള്‍ ശക്തിയായി വിശി പറന്നു.
പിറകെ പരുന്തും, ഈ  കാഴ്ചകള്‍ കണ്ട് മറ്റു പക്ഷികള്‍ പേടിച്ച് അവരുടെ കൂടുകളില്‍ ചേക്കേറി.

നിശബ്ദനായ മറ്റൊരു വെട്ടകാരന്‍ കൂടി കുഞ്ഞിക്കിളിയെയും പരുന്തിനേയും ആ സമയം നിരിക്ഷിക്കുന്നുണ്ടായിരുന്നു...
അത്  പാമ്പന്‍ മാളത്തിലെ കരിമൂര്‍ഖനായിരുന്നു...കരിമൂര്‍ഖന്‍റെ ലക്ഷ്യം ഒരിക്കല്‍ കൈവിട്ടുപോയ ആ കുഞ്ഞിക്കിളി ആയിരുന്നു...
                                                             
                                                               ....................................


ഈ സമയം പൊടുന്നനെ  ആകാശം കാര്‍മേഘങ്ങളാല്‍ ഇരുണ്ടു കൂടി കാട് മുഴുവന്‍ ഇരുട്ട് പരന്നു  പെട്ടന്ന് ശക്തമായ ഇടിയും മിന്നലും  പതിച്ചു ഒപ്പം ശക്തമായ കാറ്റും മഴയും . 

എന്നാല്‍  ആ മിന്നൽ   വന്ന് പതിച്ചത് കുഞ്ഞിക്കിളിയും പരുന്തും പറന്നു പോകുന്ന വഴിയിലൂടെ ആയിരുന്നു,അതിന്‍റെ ശക്തിയില്‍ കുഞ്ഞിക്കിളിയും പരുന്തും താഴെക്ക് പതിച്ചു, 
ആ വീഴ്ചയില്‍  രണ്ടു പേരും  ബോധരഹിതരായി. മഴയും കാറ്റും ശക്തമായി തുടര്‍ന്നു ,

ഒരുപാട് നേരത്തിനു ശേഷം മഴയുടെയും കാറ്റിന്‍റെയും  ശക്തി കുറഞ്ഞു.
ഇരുട്ട് പതിയേ വെളിച്ചത്തിന് വഴിമാറി ,
പതിയെ പതിയെ മഴ ശക്തി കുറഞ്ഞുവന്നു.പിന്നെ മഴ ചാറ്റല്‍ മഴയായി തുടര്‍ന്നു

മരചില്ലകളില്‍ നിന്നും ഇലകളില്‍ നിന്നും മഴതുള്ളികള്‍  കുഞ്ഞുചെടികളിലെ ഇലകളിലും ഒഴികിപോകുന്ന മഴവെള്ളത്തിലും പതിച്ച്  നാല്ലോരു സംഗീതവിരുന്ന് ആ ആന്തരികഷത്തില്‍ തീര്‍ത്തു.

മരകൊമ്പുകളിലെ കിളികൂടുകളില്‍ നിന്നും കിളികളുടെ ശബ്ദങ്ങള്‍ തുടര്‍ന്നു.അപ്രതിക്ഷിതമായി പെയിത മഴയില്‍ പല കിളികൂടുകളും തകര്‍ന്നു പോയി...ചില കുഞ്ഞുകിളികള്‍ ഇഹലോകം വെടിഞ്ഞു...മുട്ടകള്‍ തകര്‍ന്നു....ആ വേദനകമായ കാഴ്ചകള്‍ കണ്ട്  അന്നം തേടി പോയി വന്ന കിളികള്‍ക്ക്  സഹിക്കാന്‍ കഴിഞ്ഞില്ല ..അവര്‍ ഉച്ചത്തില്‍ അലമുറയിട്ടു കരഞ്ഞു....ഒരുപാട് നേരത്തെ കോലാഹലങ്ങള്‍ക്ക് ശേഷം കാട് ശാന്തമായി....

                                                             ...........................................


താഴേക്ക് വീണു ബോധം പോയ  കുഞ്ഞിക്കിളിക്ക് ബോധം തിരിച്ചുകിട്ടി.
ആകെപാടെ നനഞ്ഞിരിക്കുന്ന ചിറകും ശരീരവും ഒന്ന് കുടഞ്ഞു ശരിയാക്കി,
അപ്പോഴാണ്  കഴിഞ്ഞ നിമിഷത്തെ സംഭവങ്ങള്‍ അവന്‍റെ മനസ്സില്‍ ഒരു മിന്നായം പോലെ ഓര്‍മ്മ വന്നത്
ഉടനെ ഭയപ്പാടോടെ ചുറ്റും നോക്കി.
എല്ലാം ശാന്തമായിരിക്കുന്നു.അപ്പോഴാണ് ആ പരുന്തിനെ കുറിച്ച്  ഓര്‍മ്മ  വന്നത്.


ഈ  സമയം  കരിമൂര്‍ഖന്‍ തന്‍റെ ലക്ഷ്യത്തിലേക്ക് യാത്ര പുറപ്പെട്ടു....


കുഞ്ഞിക്കിളി ചുറ്റും നോക്കി അതാ കിടക്കുന്നു  പരുന്ത് ,അവന്‍ പേടിച്ച് പിറകിലേക്ക് തന്‍റെ കുഞ്ഞു പാദങ്ങള്‍ ചലിപ്പിച്ചു. പൊടുന്നനെ ഒരു കല്ലില്‍ കാലുടക്കി താഴെ വീണു.
ഉടനെ എഴുന്നേറ്റു എന്ത് ചെയ്യണം എന്നറിയാതെ അവന്‍ ചുറ്റുപാടിനെയും  പരുന്തിനേയും വീക്ഷിച്ചു കൊണ്ടിരിന്നു.
തന്‍റെ കുഞ്ഞുഹൃദയമിടിപ്പ് തുടര്‍ന്നു,കാലുകളും ചിറകുകളും തണുത്തു വിറക്കാന്‍ തുടങ്ങി.

കുറച്ചു നേരം അവിടത്തെ  സ്ഥിതികതികള്‍ വീക്ഷിച്ചു,പിന്നെ പതിയെ പരുന്തിന്‍റെ അടുത്തേക്ക്  നടന്നു.
പരുന്തിനു അനക്കമില്ല,കുഞ്ഞിക്കിളി വിറയ്ക്കുന്ന ശരിരവുമായി പരുന്തിനു ചുറ്റും ഒരു ഭയപ്പാടോടെ നടന്നു,
തന്‍റെ കുഞ്ഞു ചിറകു കൊണ്ട്  പരുന്തിന്‍റെ ചിറകില്‍ ഒന്ന് തലോടി ഒപ്പം ശബ്ദമുണ്ടാക്കി , 
പക്ഷേ പരുന്ത് ഉണര്‍ന്നില്ല.
പരുന്ത്  മരിച്ചെന്ന്  കരുതി  കുഞ്ഞിക്കിളി  തിരിച്ച് പറക്കാന്‍ നേരം  പിറകില്‍ നിന്നും ചിറകടി കേട്ടു. ഉടനെ തിരിഞ്ഞു നോക്കി 

ആ സമയം  പരുന്തിന്  ബോധം തിരിച്ചുകിട്ടിഎഴുന്നേല്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.
കുഞ്ഞിക്കിളി കുറച്ചു ദൂരം നിന്ന് പരുന്തിനെ തന്നെ വീക്ഷിച്ചു. പക്ഷേ പരുന്തിനു എഴുനേല്‍ക്കാന്‍ സാധിക്കുന്നില്ല ,

ആ വിഴ്ചയില്‍ പരുന്തിന്‍റെ ചിറകിനു പരിക്ക് പറ്റിയിരിക്കുന്നു, അവന്‍ കുറച്ചുംകൂടി അടുത്തേക്ക് നടന്നു.
എഴുന്നേല്‍ക്കാന്‍ ശ്രമിച്ച പരുന്ത് ചിറകിന്‍റെ വേദന കാരണം അവിടെത്തന്നെ കിടന്നു,അവന്‍  കൂടുതല്‍ അടുത്ത് ചെന്നു.

എന്ത് ചെയ്യണമെന്ന് അറിയാതെ കുഞ്ഞിക്കിളി പരുന്തിനെ തന്നെ നോക്കി നിന്നു,
അപ്പോഴാണ് തൊണ്ട അനക്കുന്നതായി കണ്ടത്,
ഉടനെ മഴവെള്ളം നിറഞ്ഞ ഒരു കുഴിയില്‍ നിന്നും തന്‍റെ കുഞ്ഞുകൊക്കില്‍ ഒതുങ്ങുന്ന ജലം എടുത്ത് പരുന്തിന്‍റെ കൊക്കിലേക്ക് ഒഴിച്ചു കൊടുത്തു.
പരുന്ത് കണ്ണ് തുറന്നു നോക്കി ,പിന്നെ  മെല്ലെ  വാ തുറന്ന് ആ ജലം  അകത്താക്കി,അങ്ങിനെ അഞ്ചാറുവട്ടം അത് തുടര്‍ന്നു ,പരുന്തിനു വെള്ളം മതിയായപ്പോള്‍ കുഞ്ഞിക്കിളിയുടെ തലയില്‍ ചിറകുകൊണ്ടു തലോടി.

കുഞ്ഞിക്കിളി തല തിരിച്ച് പരുന്തിനെ തന്നെ നോക്കി.ക്ഷിണം കൊണ്ട് പരുന്ത് അവിടത്തന്നെ കിടന്നു.കുഞ്ഞിക്കിളി ഒരു മാലാഘയേപോലെ പരുന്തിന്‍റെ അടുത്ത് നിന്നു.

ഈ സമയം കരിമൂര്‍ഖന്‍ പാമ്പ് ഇഴഞ്ഞ് ഇഴഞ്ഞ്  അവരുടെ അടുത്ത്എത്തി

                                                                         ..................................


ക്ഷിണം കൊണ്ട് കുഞ്ഞിക്കിളിയും ഒന്ന് കണ്ണടച്ചുപോയി .
മൂര്‍ഖന്‍ പാമ്പ് രണ്ടുപേരെയും മാറിമാറി നോക്കി,രണ്ടുപേരും നല്ല മയക്കത്തില്‍ ,
മൂര്‍ഖന്‍ പാമ്പ് മെല്ലെ കുഞ്ഞിക്കിളിയുടെ അടുത്തേക്ക് നിങ്ങി .
ഒരു സ്വപ്നമെന്നപോലെ അനക്കം കേട്ട് കുഞ്ഞിക്കിളി ഞെട്ടി ഉണര്‍ന്നു ,

ദേ മുന്നില്‍ നില്‍ക്കുന്നു ഒരു ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പ്. മൂര്‍ഖന്‍ പാമ്പിനെ  കണ്ടതും  കുഞ്ഞിക്കിളി ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി,അപ്പോഴേക്കും മൂര്‍ഖന്‍ പാമ്പ് കുഞ്ഞിക്കിളിയുടെ ചിറകില്‍ പിടുത്തമിട്ടിരുന്നു.

ശബ്ദം കേട്ട പരുന്ത് ഉണര്‍ന്നു. കുഞ്ഞിക്കിളിയുടെ കുഞ്ഞുചിറക് മൂര്‍ഖന്‍ പാമ്പിന്‍റെ  വായില്‍ കണ്ട പരുന്ത് , എഴുന്നേറ്റ് പാമ്പിന്‍റെ തലയില്‍ തന്നെ കാലുകൊണ്ട്‌  തോഴികൊടുത്തു  അതോടെ  വേദനകൊണ്ട് പുളഞ്ഞ പാമ്പ് കുഞ്ഞിക്കിളിയേ പിടുത്തത്തില്‍  നിന്നും  പിടിവിട്ടു ,

പരുന്ത് പാമ്പിനെ കൊത്തി വലിക്കാന്‍ തുടഞ്ഞി ,പമ്പ് തിരിച്ച് ആക്രമിക്കാനും ,ഒരുപാട് നേരത്തെ അടിപിടിക്കു ശേഷം മൂര്‍ഖന്‍ പാമ്പ് പരുന്തില്‍നിന്നും രക്ഷപെട്ടു ഓടി എന്നാല്‍ പരുന്ത് പിറകെ ചെന്ന് പാമ്പിന്‍റെ  തലയില്‍ തന്നെ  പിടികൂടി. അതോടെ പാമ്പിന്‍റെ പകുതി ജീവന്‍ പോയി അനങ്ങാന്‍ പറ്റാതായി ,

പരുന്ത് ആകാശത്തേക്ക് നോക്കി ഉച്ചത്തില്‍ കരഞ്ഞു, ആ സമയം വലിയ ചിറകടി ശബ്ദത്തോടെ  ഒരുപാട് പരുന്തുകള്‍  അവിടേക്ക് പറന്നിറങ്ങി  ,അത് കണ്ടു കുഞ്ഞിക്കിളി പേടിച്ചു, ഉടനെ പരുന്ത് കുഞ്ഞിക്കിളിയേ തന്‍റെ ചിറകിനടിയിലേക്ക് പരുന്തുകള്‍ കാണാത്ത വിധം  ചേര്‍ത്ത് പിടിച്ചു ഒരു രക്ഷകനെപോലെ....

വന്ന പരുന്തുകള്‍ മൃതപ്രായമായ ആ മൂര്‍ഖന്‍പാമ്പിനെയും കൊണ്ട് പറന്നകന്നു.

പരുന്തുകള്‍ പറന്നകന്നപ്പോള്‍ ചിറകിനടിയില്‍നിന്നും കുഞ്ഞിക്കിളിയേ പുറത്തെടുത്തു.

കുറച്ചു നേരം കുഞ്ഞിക്കിളിയേ തിരിഞ്ഞു മറിഞ്ഞു നോക്കി .
കുഞ്ഞിക്കിളി പരുന്തിനേയും ഒരു അത്ഭുതത്തോടെ നോക്കിനിന്നു.
വലിയ ചിറകുകള്‍..വലിയ കൂര്‍ത്ത കൊക്കുകള്‍ ആരെയും ഭയപ്പെടുത്തുന്ന ശബ്ദം..
പിന്നെ ആരെയും കിഴ്പെടുത്താനുള്ള ശക്തി....
പരുന്ത്  ചിറകു കൊണ്ട് കുഞ്ഞിക്കിളിയുടെ തലയില്‍തലോടി, പിന്നെ ഒന്നും മിണ്ടാതെ തലതാഴ്ത്തി നിന്നു.

അപ്പോഴേക്കും അച്ഛനും അമ്മയും സംഭവങ്ങള്‍ അറിഞ്ഞ് അവിടേക്ക് പറന്നുവന്നു,
അവരെ കണ്ടതും  അവര്‍ക്ക് മുന്നിലും ഒരു ക്ഷമാപണം പോലെ തലതാഴ്ത്തി നിന്നു.

തുടര്‍ന്ന് പരിക്ക് പറ്റിയ ചിറകു ഒരുവിധം വിശി ആ പരുന്ത് ഉച്ചത്തില്‍ കരഞ്ഞുകൊണ്ട്‌  ഉയരങ്ങളിലേക്ക് പറന്നുയര്‍ന്നു.
പരുന്തു പറന്നകലുന്നത് ഒരു അത്ഭുതത്തോടെ കുഞ്ഞിക്കിളി നോക്കി നിന്ന് .....ആ സമയം  അവന്‍റെ മനസ്സില്‍ ആ പരുതിനെ പോലെ പറക്കാനുള്ള മോഹവും ഉണര്‍ന്നു.....

അങ്ങിനെ കാലം കടന്നുപോയി കുഞ്ഞിക്കിളി ഒരു വലിയ കിളിയായി വളര്‍ന്നു എല്ലാവര്‍ക്കും എല്ലായിടത്തും ഒരു സഹായിയായി....ഒപ്പം ഒരുപാട് ദൂരം പറക്കാന്‍ കഴിവുള്ള ഒരു കിളിയായി മാറി......


                                                                     ,,,,,,,,,,,,,,,,,,,,,,,,,,,,

Tuesday, July 7, 2015

അര നോമ്പുകള്‍

പുണ്ണ്യങ്ങളുടെ പൂക്കാലമാണ്  റമളാന്‍ മാസം. കുട്ടിക്കാലത്ത് റംസാന്‍ തുടങ്ങിയാല്‍ പിന്നെ പെരുന്നാളിനായി കാത്തിരിപ്പാണ്,പുതിയ ഉടുപ്പിനായും  പെരുന്നാള്‍ കൈനീട്ടത്തിനും  ഉള്ള ഒരു കാത്തിരിപ്പ്‌ .എന്നാല്‍ കുട്ടിക്കാലത്തെ നോമ്പിന്‍റെ ആവേശം മറ്റൊന്നാണ്.

അത്തായത്തിനു എഴുനേല്‍ക്കുക നോമ്പ് തുറക്കാന്‍ നോമ്പ്കാരെക്കാള്‍ തൃതി കാണിക്കുക,നോമ്പ് നോക്കി  പകുതിക്ക് വെച്ച്  ആരും കാണതെ മുഖം കാഴുകാനെന്ന  വ്യാജേന  വെള്ളം കുടിക്കുക...അങ്ങനെപലതും....

അടുക്കളയിലെ ബഹളം കേട്ടായിരിക്കും ഉണരുക,സുബഹി ബാങ്ക് കൊടുക്കാന്‍ അഞ്ചു മിനിറ്റോ പത്തു മിനിറ്റോ ബാക്കി ഉണ്ടാകുമ്പോഴായിരിക്കും  വിട്ടുകാരുടെ ശബ്ദം കേട്ട് ഉണരുന്നത്. ഉറക്കം പോയിട്ടില്ലാത്ത തറക്കുന്ന കണ്ണുകള്‍ തിരുംമ്മികൊണ്ട് അടുക്കളയിലേക്ക്നടക്കും. അത് കണ്ട് സഹോദരിമാര്‍ പറയും

"ആ ആളെത്തി... "

തല ചൊരിഞ്ഞു കൊണ്ട് അവരെ നോക്കി നില്‍ക്കുമ്പോള്‍ ഉമ്മയുടെ ചോദ്യം

"നീ നോമ്പ് നോക്കുന്ന..."

സമ്മത ഭാവത്തില്‍ തലയാട്ടും

"പോയി പല്ല് തേച്ചു വാ,ഇപ്പം ബാങ്ക് കൊടുക്കും"

ഉടനെ ബാത്രൂമിലേക്ക് ഓടും, പല്ല് തേച്ചന്ന് വരുത്തി ഉടനെ മേശക്കരികിലെത്തും.

അപ്പോഴേക്കും ഉമ്മ പാത്രത്തില്‍ ചൂടുള്ള കഞ്ഞിയും അതില്‍  ഉമ്മയുടെ രുചികൂട്ടില്‍ തയ്യാറാക്കിയ ഉപ്പേരിയും ഉണ്ടാകും കൂട്ടിന് ഒരു പപ്പടവും, കഴിച്ചു കഴിയാറാകുമ്പോഴേക്കും പള്ളിയില്‍ നിന്നും സുബഹി ബാങ്ക് വിളി ഉയരും.

ഉമ്മയും സഹോദരിമാരും  നമസ്ക്കാരത്തിനായി പോകുമ്പോള്‍ , എന്‍റെ കണ്ണില്‍ വിണ്ടും ഉറക്കം വന്നു തുടങ്ങും,ഉറക്കം തൂങ്ങുന്ന എന്നെ കണ്ടാല്‍ പിന്നെ ഉമ്മയുടെ ശകാരം. പോയി ഉറങ്ങാന്‍ പറയും.പിന്നെ പതിയെ ഉറക്കത്തിലേക്ക്.

റംസാന്‍ കാലത്ത് സ്കൂലിന് അവധിനാളുകളാണ്. മദ്രസയില്‍ കൊല്ല പരീക്ഷ കഴിഞ്ഞ് പുതിയ ആദ്യയനവര്‍ഷത്തിലേക്കുള്ള  റിസല്‍ട്ടിനായി കാത്തിരിക്കുന്ന കാലവും .അതുകൊണ്ട് ആ അവധിക്കാലം ഒരു ഉത്സവക്കാലം തന്നെയാണ് അതുകൊണ്ട് രാവിലെതന്നെ  എഴുനേല്‍ക്കും,

പിന്നെ കളിയാണ്‌,കൂട്ടിന് കുഞ്ഞനുജത്തിയുംഉണ്ടാകും.അവള്‍ക്കു നോമ്പില്ലാത്തത്ത്  കൊണ്ട് ഉമ്മ അവളെ ഉച്ചയൂണിനായി വിളിക്കും. ആ സമയം  എനിക്കും വിശപ്പ്‌ തുടങ്ങും,പിന്നെ ഉമ്മയുടെ അടുത്ത് ചെന്ന് "പയിക്കുന്നുമ്മ" എന്ന് പറയും,ഉമ്മ ആദ്യം ശകാരിക്കും.

പിന്നെ അടുക്കളയി പോയി അത്തായത്തിനു  ഉണ്ടായിരുന്ന കഞ്ഞിയും ഉപ്പേരിയും പാത്രത്തില്‍ തരും,അതും കഴിച്ച് വിണ്ടും കളിതുടങ്ങും.

ആരെങ്കില്‍ വിട്ടില്‍ വന്നു നോമ്പില്ലേ എന്ന് ചോദിച്ചാല്‍
അരനോമ്പ് നോക്കി എന്ന് അവരോട് മറുപടി പറഞ്ഞ് വിണ്ടും കളിയില്‍ മുഴങ്ങും.

നോമ്പ് തുറക്കാന്‍ നേരം ഉണ്ടാക്കുന്ന സര്‍ബത്ത് ആദ്യം രുചിച്ചു നോക്കുന്നതും ,നോമ്പ് തുറക്കാന്‍ നേരം ആദ്യം മേശയില്‍ ചെന്ന് ഇരിക്കുന്നത് ഞാനായിരിക്കും. ആ സമയം നോമ്പ്കാരേക്കാള്‍ നോമ്പ്തുറക്കാന്‍ തൃതി എനിക്കാണ്.

അങ്ങനെ റമളാന്‍ മാസത്തിലെ 30 നോമ്പില്‍ നിന്നും അര നോമ്പ് നോക്കി മൂന്നോ നാലോ നോമ്പ് നോക്കും കുഞ്ഞനുജത്തിയും അങ്ങനെ  ചിലപ്പോള്‍ അരനോമ്പുകള്‍ നോക്കും ,
അതായിരുന്നു കുട്ടിക്കലാത്തെ നോമ്പ് അനുഷ്ടാനം ഇത് എന്‍റെ മാത്രമല്ല നിങ്ങളുടെ  ഓരോരുത്തരുടെയും അല്ലേ....

കുട്ടിക്കാലത്തെ  അരനോമ്പുകളുടെ കാലം.

Monday, June 15, 2015

മിന്നാമിനുങ്ങുകള്‍

      “ പാര്‍വ്വതിയുടെ ഈ വിജയം നമ്മുടെ വിദ്യാലയത്തിന്‍റെ 
ഉയര്‍ച്ചയ്ക്ക്       മുതല്‍ കൂട്ടാണ്.
പാര്‍വ്വതിയേ പോലെ എല്ലാ വിദ്യാര്‍ത്ഥികളും ഈ വിദ്യാലയത്തിന്‍റെ അഭിമാനമാകാന്‍ ശ്രമിക്കണം.പാര്‍വ്വതിക്ക് എല്ലാവിധ ആശംസകളും നേര്‍ന്നു കൊണ്ട് ഉപഹാരം സ്വീകരിക്കാന്‍ വേണ്ടി പാര്‍വതിയെ വേദിയിലേക്ക് ക്ഷണിക്കുന്നു.”

     പത്താം തരത്തില്‍ നിന്നും ഉന്നത വിജയം നേടി  വിദ്യാലയത്തിന്‍റെ അഭിമാനമായിരിക്കുകയാണ് പാറു. ഇന്ന് അവളുടെ ആ വിജയം ആഘോഷിക്കുകയാണ് വിദ്യാലയം.

പാറു ആദ്യമായിട്ടാണ് സ്റ്റേജില്‍ കയറുന്നത്, അതിന്റെ പരിഭ്രമം ആ മുഖത്ത് കാണാമായിരുന്നു.സദസ്സില്‍ നിന്നും സഹപാടികളുടെ കയ്യടി ആര്‍പ്പുവിളികളും തുടങ്ങി.

  അവള്‍ ഹൃദയമിടിപ്പോടെ  സ്റ്റേജില്‍ കയറി.
 ഉപഹാരം എറ്റുവാങ്ങി തിരിച്ച് അവളുടെ ഇരിപ്പിടത്തിലേക്ക് നടന്നു.
അവള്‍ തനിക്ക് ലഭിച്ച ഉപഹാരം സസൂക്ഷമംനോക്കികോണ്ടിരുന്നു.

   മരത്തടി കൊണ്ട്  നിര്‍മ്മിച്ച പുസ്തകത്തിന്‍റെയും  പേനയുടെയും രൂപമായിരുന്നു അത്.ഒപ്പം അതില്‍ തന്‍റെ ഫോട്ടോയും പതിച്ചിട്ടുണ്ട്.
അവളുടെ ശ്രദ്ധ അതില്‍ തന്നെയായിരുന്നു.
കാരണം  അതിന് ചുറ്റും  മിന്നാമിനുങ്ങുകള്‍ വന്ന്നില്‍ക്കുന്നത് പോലെ അവള്‍ക്ക് തോന്നി . അപ്പോഴും അവളുടെ പേര് വിളിച്ച് കൊണ്ട് സദസ്സില്‍ നിന്നും കുട്ടികള്‍ കരഘോഷത്തോടെ അഭിനന്ദനപ്രവാഹങ്ങള്‍ തുടര്‍ന്നു.

 അന്ന് രാത്രി ഏറെ വൈകിട്ടും  അവള്‍ക്ക് ഉറക്കം വന്നില്ല. ആ സദസ്സിലെ കയ്യടിയും ആര്‍പ്പു വിളികളും കാതില്‍ അലയടിച്ച് കൊണ്ടിരുന്നു. ആ  സമയത്താണ് മിന്നാ മിനുങ്ങുകള്‍ അവളുടെ മുന്നിലേക്ക് വന്നത്. പാറു അവരെ കണ്ടപ്പോള്‍ സന്തോഷത്തോടെ ചിരിച്ച് കൊണ്ട് പറഞ്ഞു.

"വരു...വരു..എവിടെയായിരുന്നു ഇത്രയും നേരം...നിങ്ങളെ ഞാന്‍ കാത്തിരിക്കുകയായിരുന്നു. പരിഭവത്തോടെ ചോദിച്ചു. ഉടനെ പരിഭവം മറന്ന് അവള്‍ വാചാലയായി.
ഇന്നത്തെ ദിവസത്തെ ഞാന്‍ മറക്കില്ല..അത്രയും സുന്ദരമായ ഒരു ദിവസമായിരുന്നു.
''നിങ്ങള്‍ക്കറിയോ ഇന്ന് എനിക്ക് ഒരു സമ്മാനം കിട്ടി '' 

അവള്‍ തനിക്ക് കിട്ടിയ സമ്മാനം അവര്‍ക്ക് മുന്നില്‍ വച്ചു

''ഇത് സമ്മാനിച്ചത്‌ നിങ്ങളാണ്.

ഇതിന്‍റെ അവകാശികള്‍ നിങ്ങളും കൂടിയാണ്
നിങ്ങളില്ലായിരുന്നെങ്കില്‍ ഈ വിജയം എനിക്ക്നേടാന്‍ സാധിക്കുമായിരുന്നില്ല."

ശരിയാണ് പാറുവിന്‍റെ  ഈ വിജയത്തിന്‍റെ  ഒരു പങ്ക്
ആ മിന്നാമിനുങ്ങുകള്‍ക്കും കൂടിയുള്ളതാണ്. 

അതിനൊരു കാരണവും ഉണ്ട്.

അച്ഛനും അമ്മയ്ക്കും പാറു എക മകളാണ്.ഒരു ഓല പുരയിലാണ് അവര്‍ താമസിക്കുന്നത്.

വൈദ്യുതി പോലും എത്തിയിട്ടില്ലാത്ത ഒരു പ്രദേശത്താണ് പാറുവിന്‍റെ വീട്.
തുച്ചമായി കിട്ടുന്ന റേഷന്‍ മണ്ണെണ്ണയില്‍ നിന്നാണ് ആ കൊച്ചുവീട്ടിനകത്ത് വെളിച്ചം പകരുന്നത്.

പാറു എന്നും പഠിക്കാന്‍ ഇരിക്കുമ്പോള്‍ മിന്നാമിനുങ്ങുകള്‍ കൂട്ടംകൂട്ടമായി വന്ന് അവളുടെ മുറിയില്‍  വട്ടമിട്ട് പറക്കുന്നത് പതിവാണ്.
പതിവ് പോലെ അന്നും മണ്ണെണ്ണ വിളക്കുമായി അവള്‍ പഠിക്കാനായി ഇരുന്നു.
ആ  സമയം  ഓലപ്പുരയുടെ ജാലകത്തില്‍ കുടി തണുത്ത കാറ്റിനോടൊപ്പം ഒരു മിന്നാമിനുങ്ങ് വന്ന് അവള്‍ക്ക് ചുറ്റും വട്ട മിട്ട് പറക്കാന്‍ തുടങ്ങി.
ആദ്യം അവള്‍ അത്ര കാര്യമായി ശ്രദ്ധിച്ചില്ല.

വിണ്ടും അവള്‍ക്ക്  ചുറ്റും പറന്ന്  അവളുടെ പൂസ്തകത്തില്‍ വന്ന് ഇരുന്നു.അപ്പോഴാണ് അവള്‍ കണ്ടത്. ആദ്യ നോട്ടത്തില്‍ തന്നെ ആ മിന്നാമിനുങ്ങില്‍  ഒരു പ്രത്യേകത ഉള്ളത് പോലെ അവള്‍ക്ക്തോന്നി. അവള്‍ പുസ്തകം തന്‍റെ മുഖത്തിനു  നേരെ പിടിച്ച് അതിന്‍റെ  സൌന്ദര്യത്തെ ആസ്വദിച്ചു കൊണ്ടിരുന്നു.

അവള്‍ തന്‍റെ  സൌന്ദര്യത്തില്‍ മയങ്ങിപ്പോയി എന്ന സന്തോഷത്തില്‍ ആ മിന്നാമിനുങ്ങ് വീണ്ടും അവള്‍ക്ക് ചുറ്റും പറക്കാന്‍ തുടങ്ങി  ആ പറക്കലിനിടയില്‍ അശ്രദ്ധ കാരണം  മണ്ണെണ്ണ വിളക്കിന്‍റെ മുകളിലുടെയായിരുന്നു പറയുന്നത്.
അപകടം മാനസ്സിലാക്കിയ പാറു മണ്ണെണ്ണ വിളക്ക് ഊതികെടുത്തി. ഭാഗ്യവശാല്‍ അതിന് ഒന്നും സംഭവിച്ചില്ല. ഇരുട്ടായിരുന്ന ആ മുറിയില്‍ അപ്പോള്‍ മിന്നാമിനുങ്ങിന്‍റെ വെളിച്ചം മത്രമായിരുന്നു. ആ ഇരുട്ടത്ത് അവള്‍ അതിന്‍റെ  മിന്നിമറിയുന്ന വെളിച്ചം ആസ്വദിച്ചു കൊണ്ടിരുന്നു.അങ്ങിനെ സമയം എറെയായി. അവള്‍ പതിയേ ഉറക്കത്തിലേക്ക് പോയി.....


കുറേ നേരത്തിനു ശേഷം...


ഉറക്കത്തിനിടയില്‍ അവള്‍ക്ക് തന്‍റെ കണ്‍പോളകള്‍ക്ക്മുന്നിലൂടെ വെളിച്ചം മിന്നിമറയുന്നത് പോലെ തോന്നി.അവള്‍ കണ്ണുകള്‍ പതുക്കെ തുറന്നു.അത് കണ്ട അവള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ആ മുറിക്കകത്ത് ചുറ്റും ഒരുപാട് മിന്നാമിനുങ്ങുകള്‍ കൂട്ടംകൂട്ടമായി വന്ന് നില്‍ക്കുന്നു. വീടിന്‍റെ  അകം മുഴുവന്‍ മണ്ണെണ്ണ വിളക്കിനേക്കാളും പ്രകാശം പരത്തി ആ മിന്നാമിനുങ്ങുകള്‍. അവള്‍ ചുറ്റിലും നോക്കി , ഓലച്ചുവരിന്‍റെ ഒരു വിടവ് പോലും അവിടെ കാണാന്‍ കഴിഞ്ഞില്ല. എല്ലാം മിന്നാമിനുങ്ങുകളെകൊണ്ട് നിറഞ്ഞിരിക്കുന്നു. അതിനിടയില്‍ ഒരു മിന്നാമിനുങ്ങ് അവള്‍ക്ക് ചുറ്റും പറന്ന്  അവളുടെ പുസ്തകത്തില്‍ പോയി ഇരുന്നു. ആ പുസ്തകമെടുത്ത് ആ മിന്നാമിനുങ്ങിനോട്  പറഞ്ഞു

''അപ്പോള്‍ നീയാണ് ഇവരെ കൂട്ടികൊണ്ട് വന്നത് അല്ലേ''

അവള്‍ ചിരിച്ചു കൊണ്ട് അവരുടെ ആ വെളിച്ചത്തില്‍ പഠനം തുടര്‍ന്നു. പിന്നിടുള്ള എല്ലാ ദിവസവും അവള്‍ പഠിക്കാന്‍ ഇരിക്കുന്ന സമയം മിന്നാമിനുങ്ങുളെല്ലാം ആവീട്ടില്‍ വരവ് പതിവാക്കി ഒപ്പം വെളിച്ചം കൊണ്ട് ആ വിട് അലങ്കരിക്കുകയും പാറുവിനു  വെളിച്ചം നല്‍കി സഹായിക്കുകയും ചെയിതു.

അവര്‍ ഇന്നും പതിവ് തെറ്റിച്ചില്ല  അവര്‍ വന്ന് വെളിച്ചം പകരുകയും പാറുവിന്  കിട്ടിയ ഉപഹാരത്തിനു  ചുറ്റും പാറിക്കളിച്ച് നൃത്തം ചെയ്തുകൊണ്ടിരുന്നു. അവള്‍ അത് കണ്ട്കൊണ്ട് അവരോടൊപ്പം കൂടുകയും ചെയുതു ...പതിയെ അവള്‍ ഉറക്കത്തിലേക്ക് പോയി...അവള്‍ ഉറങ്ങിയെന്നു മനസ്സിലായ മിന്നാമിനുങ്ങുകള്‍ അവരുടെ യാത്ര തുടര്‍ന്നു...ലോകത്തെ തങ്ങളുടെ വെളിച്ചം കൊണ്ട് അലങ്കരിക്കാന്‍...




Monday, June 1, 2015

അക്ഷരമുറ്റം മിഴി തുറന്നു

അക്ഷരമുറ്റം  മിഴി തുറന്നു
ഇനിയുള്ള  നാളുകള്‍
അക്ഷരങ്ങള്‍ കൊണ്ട്  കളിച്ചും ചിരിച്ചു
ഒപ്പം കരഞ്ഞും
അക്ഷരമുറ്റം ഉത്സവലഹരിയിലാകും.
പുതിയ നല്ല സൗഹൃദങ്ങള്‍ ജനിക്കും
പഴയത് വിണ്ടും പുനര്‍ജനിക്കും
പിരിഞ്ഞ  സൗഹൃദങ്ങളെ ഓര്‍ത്തു വിതുമ്പും
അധ്യാപക വിദ്യര്‍ത്ഥികള്‍ക്കിടയില്‍-
പുതിയ ആത്മബന്ധങ്ങള്‍ പൂവിടും
അധ്യാപകര്‍ ചൊല്ലിക്കൊടുക്കുന്ന അക്ഷരങ്ങള്‍
ഒരേ സ്വരത്തില്‍ ചൊല്ലിപഠിക്കും
പുത്തന്‍ കുടയുടെയും ബാഗിന്‍റെയും
വിശേഷങ്ങളും ഭംഗിയും പങ്കുവയ്ക്കും
മധുരങ്ങള്‍ പങ്കിട്ടുകഴിക്കും
തോളോട് തോള്‍ ചേര്‍ന്ന് നടക്കും
വെയിലിലിം മഴയിലും മഴവെള്ളത്തിലും
തുള്ളിച്ചാടിയും പരസ്പരം മഴവെള്ളം തെറിപ്പിച്ചും
അവര്‍ അക്ഷരമുറ്റത്തേക്ക് ഒന്നിച്ചു ഓടി ചെല്ലും
എനിയുള്ള നാളുകള്‍ അക്ഷരമുറ്റം
ഉത്സവലഹരിയിലാണ്.
വിദ്യാഭ്യാസം എന്ന മഹത്തായ മധുരം നുകരാന്‍,
അവര്‍ ഒരേ സ്വരത്തില്‍ പഠിച്ചും കളിച്ചും ചിരിച്ചും
ആ അക്ഷരമുറ്റം ഉത്സവലഹരിയിലാക്കും.
ഭാവിയില്‍ ഓര്‍ത്തു വെക്കാന്‍
അങ്ങനെ ഒരുപാടു കാര്യങ്ങള്‍.............
ഉസ്കൂള്ള്  പോന്ന എല്ലാ പുള്ളര്‍ക്കും എന്‍റെ  ആശംസകള്‍  
നിങ്ങള്‍ പഠിച്ച് നാടിനും വീടിനും ഒരു നല്ല മുതല്‍ കൂട്ടാവട്ടെ....


Wednesday, January 21, 2015

കാട്ടിലെ താരം



''വയറ്റില്‍ എന്തെങ്കിലും ചെന്നിട്ട് രണ്ടു ദിവസമായി,
വല്ലാത്ത വിശപ്പ്‌.അകത്താക്കാന്‍ പറ്റിയ ഒരു ഇരയെപ്പോലും കാണുന്നില്ല''
വിശപ്പ്‌ സഹിക്കാന്‍ പറ്റാതെ  പാതി അടഞ്ഞ കണ്ണുമായി മരത്തിന്‍റെ താഴ്ന്ന കൊമ്പില്‍ ചുരുണ്ടുകൂടി ഇരിക്കുകയാണ് പേരുങ്കന്‍ പെരുമ്പാമ്പ്‌.
   ആ സമയം  അത് വഴി  മൂളിപ്പാട്ടും ചുളംവിളിയുമായി  മണിയന്‍ ചുണ്ടെലി  വരികയായിരുന്നു...
      വിശന്ന് തളര്‍ന്ന് ഉറങ്ങിപ്പോയ പെരുങ്കന്‍റെ ചെവിയില്‍ ആ ചൂളം വിളി പതിഞ്ഞു.ഉടനെ ഞെട്ടിയുണര്‍ന്ന് കണ്ണുതുറന്നുനോക്കി.ചുളം വിളി കേട്ട ഭാഗത്തേക്ക് തന്‍റെ  തല പതിയെ തിരിച്ചു.
     ''അതാ...  ഒരു ചുണ്ടെലി ... ''
പെരുങ്കന്‍റെ  വായില്‍ വെള്ളമൂറി
''ഇന്ന് ഇവന്‍ മതി ,പകുതി വിശപ്പെങ്കിലും അടങ്ങുമല്ലോ''
മുകളില്‍ തന്നെ ഒരാള്‍ നോക്കുന്നുണ്ടെന്ന്  അറിയാതെ  മണിയന്‍  ''ബുക്കാല...ബുക്കാപൂല ....ഞാന്‍ മണിയന്‍ ....''
എന്ന പാട്ടും പാടിക്കൊണ്ട് നടത്തം തുടര്‍ന്നു.
പെരുങ്കന്‍  മരത്തില്‍ നിന്നും പതിയെ താഴെ ഇറങ്ങി 
പിറകെ ശബ്ദമുണ്ടാക്കാതെ  ചെന്നു..
അങ്ങിനെ ഒരുപാട് ദൂരം നടന്ന  മണിയന്  ഒരു സംശയം.
തന്നെ ആരോ പിന്തുടരുന്നുണ്ട് എന്ന് .
മണിയന്‍ നടത്തത്തിന്‍റെ  വേഗത കുറച്ച് പിറകിലേക്ക് തിരിഞ്ഞു നോക്കി മുന്നോട്ടു നടന്നു.
''ആരെയും കാണുന്നില്ലല്ലോ ....ആ.... എനിക്ക് തോന്നിയതാകും.'' 
തല  ചൊറിഞ്ഞു കൊണ്ട്  പതിഞ്ഞ സ്വരത്തില്‍ പറഞ്ഞ് മുന്നോട്ട് നടന്നു.
   ഠിം ... എന്‍റെമ്മേ..... പെരുങ്കന്‍ കെണിയായി വെച്ച  തന്‍റെ  വാല്‍  തട്ടി  മണിയന്‍ താഴെവീണു.  
എഴുന്നെക്കാന്‍  ശ്രമിക്കുമ്പോള്‍ മുന്നില്‍ നിന്നും ഒരു അനക്കം. 
തല ഉയര്‍ത്തി നോക്കിയാ  മണിയന്‍ അത് കണ്ട്  ഞെട്ടി....
അയ്യോ ....പെ ...പെ...പെരുങ്കന്‍.... 
മണിയന്‍ പേടിച്ച്‌ വിറക്കാന്‍ തുടങ്ങി...
അപ്പോഴേക്കും  പെരുങ്കന്‍  മണിയന് ചുറ്റും വളഞ്ഞു കഴിഞ്ഞിരുന്നു.
''രണ്ട് ദിവസമായി  എന്തെങ്കിലും അകത്താക്കിയിട്ട്....ഇന്ന് എനിക്ക് നിന്നെ മതി....'' 
ചിരിച്ചു കൊണ്ട്  വാ തുറന്ന് അവന് നേരെ അടുത്തു.
മണിയന്‍ ഉറക്കെ നിലവിളിക്കാന്‍  തുടങ്ങി ''അയ്യോ....രക്ഷിക്കണേ...എന്നെ ആരെങ്കിലും ഒന്ന് രക്ഷിക്കണേ ....''
''ഇല്ല നിന്നെ ഇവിടെ ആരും രക്ഷിക്കാന്‍ വരില്ല.''
പെരുങ്കന്‍ അട്ടഹസിച്ചു കൊണ്ട് പറഞ്ഞ് അവന് നേരെ അടുത്തു .

      ക്യാരറ്റ് തിന്നുകൊണ്ടിരിക്കുകയായിരുന്ന ചിന്നന്‍ മുയല്‍  ആ നിലവിളി കേട്ടു.   
ആരാണത്  നിലവിളിക്കുന്നെ ...എന്തോ ആര്‍ക്കോ  ആപത്തു സംഭവിച്ചിരിക്കുന്നു.പിന്നെ ഒട്ടും താമസിച്ചില്ല .ചിന്നന്‍ ശബ്ദ കേട്ട ഭാഗത്തേക്ക് ശരവേഗത്തില്‍ ഓടി.
സംഭവസ്ഥലത്ത് എത്തിയ ചിന്നന്‍ ആ കാഴ്ച കണ്ട്  ഒന്ന് സ്തംബിച്ചു നിന്നു
''ഒരു ചുണ്ടെലി പെരുങ്കന്‍റെ  വലയില്‍ അകപ്പെട്ടിരിക്കുന്നു .
''അവനെ രക്ഷിക്കണം...എങ്ങിനെ....എന്‍റെ ശക്തിയേക്കാള്‍  പത്തിരട്ടി ശക്തി അവനിക്കുണ്ട് ... ''
എന്ത് ചെയ്യണം എന്നറിയാതെ ചിന്നന്‍ ചുറ്റും നോക്കി 
അപ്പോഴാണ് ചിന്നന്‍ ആ കാഴ്ച കാണുന്നത്....
ആ സംഭവ സ്ഥലത്ത് എല്ലാം കണ്ട് കൊണ്ട് ഒരുപാട് പേര്‍ നില്‍ക്കുന്നു.ഒരാള്‍ പോലും അവനെ രക്ഷിക്കാന്‍ ശ്രമിക്കുന്നില്ല .
എല്ലാം കൂടി ആയപ്പോള്‍  ചിന്നാണ് ദേഷ്യവും സങ്കടവും  കൂടി വന്നു.
പിന്നെ ഒന്നും ചിന്തിച്ചില്ല . തന്‍റെ കൈയ്യിലിരുന്ന ക്യാരറ്റ്  പെരുങ്കനു നേരെ  അലറി വിളിച്ചു കൊണ്ട് ശക്തിയായി  വലിച്ചെറിഞ്ഞു.
''പെരുങ്കാ.......................''
ചിന്നന്‍റെ  ആ വിളി പെരുങ്കന്‍റെ  ചെവിയും ശരിരത്തെയും ഞെട്ടിച്ചു. വിളികേട്ട  അവന്‍  തിരിഞ്ഞു നോക്കി 
തിരിഞ്ഞു നോക്കിയതും തനിക്ക് നേരെ എന്തോ ഒന്ന് പാഞ്ഞു വരുന്നതെ  കണ്ടുള്ളൂ അത് എന്താണെന്ന് അറിയുന്നതിന് മുന്നേ ക്യാരറ്റ് പെരുങ്കന്‍റെ തലയില്‍ ശക്തിയായി വന്നിടിച്ചു...
ഇടിയുടെ  ആകാതത്തില്‍ പെരുങ്കന്‍  ബോധംകെട്ടു വീണു .
പെരുങ്കന്‍റെ  കയ്യില്‍ നിന്നും രക്ഷപെട്ട മണിയന്‍ ചിന്നന്‍റെ  അടുത്തേക്ക് ഓടി...
''വളരെ നന്ദിയുണ്ട് സുഹ്രുത്തേ...എന്നെ രക്ഷിച്ചതിന്... വളരെ നന്ദി ''
''ചിന്നന്‍ അതാണ്‌ എന്‍റെ പേര് ''
''ഞാന്‍ മണിയന്‍ ...ചിന്നാ ... ഇനി മുതല്‍ നിയാണ് എന്‍റെ നല്ല സുഹൃത്ത്.....''
ചിന്നന്‍ ചിരിച്ചു  കൊണ്ട് മണിയന്‍റെ തോളില്‍ കയ്യിട്ട് തന്‍റെ അരികിലേക്ക്  ചേര്‍ത്ത് പിടിച്ചു ... 
ചിന്നന്‍  അവിടെ കൂടിയിരുന്ന എല്ലാവരെയും പുച്ഛത്തോടെ നോക്കികൊണ്ട്‌ 
മണിയനെയും കൂട്ടി നടന്നു പോയി...
ബോധം തെളിഞ്ഞ  പെരുങ്കന്‍ ഇടിയുടെ വേദനയും വിശപ്പും സഹിച്ച് വീണ്ടും മരത്തിലേക്ക് വലിഞ്ഞുകയറി... 
മരത്തിന്‍റെ  കൊമ്പില്‍ ചുരുണ്ടുകൂടി അടുത്ത ഇരയെ പിടിക്കാനായി കാത്തിരിക്കുന്നു....

                                                              .......തുടരും......

Saturday, December 13, 2014

വിശപ്പ്‌


വസാനത്തെ വറ്റും  ആ പാത്രത്തില്‍നിന്നും 
പെറുക്കിയെടുത്ത് അയാള്‍ തന്‍റെ ചുണ്ടോട് ചേര്‍ത്ത് 
നാവു കൊണ്ട് വായിലേക്ക് വലിച്ചെടുത്തു.
അപ്പോഴേക്കും മുതലാളി കൂടുതല്‍ പാത്രങ്ങളുമായി 
അയാളുടെ അടുത്തേക്ക് വന്നു 
"വേഗം കഴുകി വൃത്തിയാക്ക്...എന്നിട്ട് തരാം ഭക്ഷണം "
എന്നാല്‍ ആമാശയം വിശപ്പിന്‍റെ കാഹളം മുഴക്കിക്കൊണ്ടെയിരുന്നു..
അയാള്‍ ആ പാത്രങ്ങളെല്ലാം വേഗത്തില്‍ കഴുകി വൃത്തിയാക്കികൊണ്ടിരുന്നു...

Monday, September 1, 2014

ബാല്യത്തിലെ ഓണം

    വീണ്ടും ഒരോണം വരുമ്പോള്‍,
ഓര്‍മ്മകളുടെ ബാല്യത്തില്‍,
കുന്നിന്‍ ചെരുവുകളിലെ
പ്രകൃതിയുടെ പൂന്തോട്ടത്തില്‍ നിന്നും,
നുള്ളിയെടുത്ത പൂക്കള്‍
കൂട്ടുകാരോന്നിച്ച് വട്ടത്തില്‍ പൂക്കളം വരച്ചതും ,
     
        വീട്ടിലെ വാഴക്കുമ്പിളില്‍ ,
ഉമ്മയുടെ രുചികൂട്ടില്‍ തീര്‍ത്ത -
വേണ്ടക്കക്കറിയും കാബേജ് കറിയും,
ചോറും കൂട്ടിന് ഉപ്പേരിയും ചേര്‍ത്ത് കഴിച്ചതും
     
        ന്ധ്യയുടെ യാമങ്ങളില്‍ കുന്നിന്‍ ചെരുവുകളിലെ
അതിഥികളായ പൂമ്പാറ്റകളെയും തുമ്പികളെയും
ഓടിചാടി ചെന്ന് കരവലയത്തിലാക്കിയതും
 കഴിഞ്ഞ ബാല്യത്തിലെ ഓണനാളുകളിലായിരുന്നു.

      പ്രവാസത്തിന്‍റെ രണ്ടാമൂഴത്തില്‍
ഈ ഓര്‍മ്മകള്‍ മാത്രമാണ്
ഈ ഓണത്തിന് കൂട്ട്....


എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ 

Thursday, April 17, 2014

പരോള്‍


          ഭാര്യയുടെ മുഖത്തെ ചുളിവുകള്‍ കണ്ടാലറിയാം വര്‍ഷങ്ങള്‍ ഒരുപാട് പിന്നിട്ടു എന്ന്. രണ്ടാണ്‍മക്കളുടെ മീശയ്ക്കും ശരീരത്തിനും  ഇന്ന് എന്‍റെ പ്രായമാണ്.
അച്ഛന്‍ ഇരിക്കാറുണ്ടായിരുന്ന ചാരുക്കസേര ഇന്ന് ആ ഉമ്മറത്ത് കാണുന്നില്ല ആ സ്ഥാനത്ത് പ്ലാസ്റ്റിക് കസേരകള്‍ സ്ഥാനം പിടിച്ചിരിക്കുന്നു.

   മുത്തച്ഛന്‍റെ കാലത്ത്നട്ടുനനച്ച  അച്ഛന്റെ പ്രായമുണ്ടായിരുന്ന നല്ല കായ്ഫലം കിട്ടിയിരുന്ന രണ്ട് പ്ലാവിന്‍റെ സ്ഥാനത്ത്
വരണ്ട് ഉറച്ചുപോയ ചുവന്ന മണ്ണുള്ള ഒരു വഴിയാണ് ഉള്ളത്.
ആ വഴി ചെന്ന് അവസാനിക്കുന്നത്  കദീജത്താന്‍റെവീട്ടിലേക്കാണ്.

 അതില്‍ എല്ലാ വര്‍ഷവും നല്ല മധുരമുള്ള ചക്ക കായ്ക്കുമായിരുന്നു.
ഇളം ചക്ക ഉണ്ടായി തുടങ്ങുമ്പോഴെ അയല്‍വാസികള്‍  നിരനിരയായി  ഒരോ ആവശ്യങ്ങള്‍ പറഞ്ഞ് വരും
 കുമാരേട്ടനും ,ശാന്തേട്ടിയും, പാത്തുമ്മത്തായും  മുന്‍ നി രയില്‍ ഉണ്ടുകും.

അയല്‍പക്കത്തെ കദീജത്തായുടെ  ആട്ടിന്‍കുട്ടികള്‍ മുറ്റത്ത് വീണ്കിടക്കുന്ന പഴുത്ത പ്ലാവില  തിന്നാനായ് രാവിലെ തന്നെ കുരുത്തകേടും കാട്ടികൊണ്ട് വരും.വയറ് നിറയേ തിന്ന് തിരിച്ച് പോകും.

ഉണ്ടചോറിന് നന്ദിക്കാണിക്കണമെല്ലോ എന്ന് കരുതി  ആ കുറുമ്പന്മാര്‍ കറുത്ത മണിമുത്തുകള്‍ മുറ്റത്ത് വിതറിയിടും. അമ്മയ്ക്ക് ചിലപ്പോള്‍ അത് കാണുമ്പോള്‍ പെരുത്ത്കയറും.പിന്നെ ചൂലുമായി വന്ന് അത് തൂത്തുവാരിയിട്ട് അമ്മ നട്ട് വളര്‍ത്തുന്ന റോസാചെടിക്കും മുല്ലച്ചെടിക്കും വളമായി ഇട്ട്കൊടുക്കും.
കദീജത്ത വൈകുന്നേരമാകുമ്പോള്‍ പച്ചപ്ലാവില  പറിക്കാനാ യ് വരും അമ്മ എതിര് പറയാറുമില്ല കാരണം    അത് വളമായിട്ട് കുട്ടികുറുമ്പന്മാര്‍ സമ്മാനിച്ച് പോകുന്നുണ്ടല്ലോ അതാണോരാശ്വാസം.

അടുക്കള ഭാഗത്തുള്ള നല്ല പോലെ പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന രണ്ട് മാവുകളും  ഇല്ല.
ആ മാവുകളുടെ ഉറവിടം ഒരേ അച്ചുതണ്ടില്‍ നിന്നാണ്.
രണ്ട്മാവില്‍ നിന്നും രണ്ട് തരം രുചിയുള്ള മാങ്ങകളാണ് കായ്ക്കുന്നത്.
 ഭാര്യ ആ മാങ്ങകള്‍ കൊണ്ട് നല്ല രുചിയുള്ള അച്ചാര്‍ ഉണ്ടാക്കാറുണ്ടായിരുന്നു  എന്നാല്‍ മാമ്പഴക്കാലമായാല്‍ വീടിന്‍റെ  ഓട് മാറ്റാനെ നേരം കാണു. മഴക്കാലത്ത് ചൂട് കഞ്ഞിക്ക് ആ മാങ്ങാ അച്ചാറാണ് കൂട്ട്....

പൊന്ന് കായ്ക്കുന്ന  മരമാണെങ്കിലും പുരക്ക് മുകളില്‍ വരുമ്പോള്‍ മുറിക്കണം എന്നാണല്ലോചൊല്ല്.
 അതായിരിക്കും മരങ്ങള്‍ ഇവിടെ കാണാത്തത്.
കിണറിന് സമീപത്തായി ഒരു പത്തായപ്പുര ഉണ്ടായിരുന്നു ഇന്ന് അവിടെ ഒരു പുത്തന്‍ വീടാണ് ഉള്ളത്. വിട്ന് ചുറ്റുമുള്ള തെങ്ങുകള്‍ക്കെല്ലാം ഇന്ന് കായ് ഫലം കുറവാണ്
അന്നോക്കെ അതിരാവിലെ എഴുന്നേറ്റ് വെള്ളം കൊരി ഒഴിക്കുമായിരുന്നു അത് കൊണ്ട് തെങ്ങിന്‍റെ  ചുവട്ടില്‍ എന്നും നനവും വൃത്തിയുമൊക്കെ ഉണ്ടായിരുന്നു ഇപ്പോള്‍ ആ ചുവട്ടില്‍ കാട് പിടിച്ച് കിടക്കുകയാണ്.

വാഴചൊട്ടിലാണെങ്കിലും അവസ്ഥ അത് പോലെ തന്നെ.

ഭുമിയേ അവകാശം പറഞ്ഞ് വീതം  വെച്ചതിന്‍റെ അടയാളമായി
സര്‍വ്വേകല്ലുകള്‍ പലയിടത്തായി സ്ഥാപിച്ചിരിക്കുന്നു.

വീടിന്റെ അകത്തും പുറത്തും ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു.

വീട്ടുകാരുടെ മാനസ്സിലും അത് പോലെ തന്നെയേന്ന് ആ മാറ്റങ്ങള്‍ കണ്ടാലറിയാം.

അടുക്കള ഭാഗത്തുള്ള വാതില്‍ പടിയില്‍ എകയായി അവള്‍ ഇരിക്കുന്നു.
ആ ഇരുത്തം കണ്ടാലറിയാം അവള്‍ എന്‍റെ  ഓര്‍മ്മകളിലുടെയാണ് സഞ്ചരിക്കുന്നത് എന്ന്. അടുത്ത് പോയി ചെന്ന് ചോദിച്ചാലോ കുടെ പോരുന്നോ എന്ന്.....

Sunday, March 9, 2014

കുഞ്ഞാട്

       വന്‍ മാത്തുകുട്ടി  ഈ ഇടവകയിലെ കറകളഞ്ഞ കുഞ്ഞാടാണ്‌..,     സല്‍സ്വഭാവി ,നിഷ്ക്കളങ്കന്‍ ,കുസൃതിക്കാരന്‍  അങ്ങിനെ പോകുന്നു സ്വഭാവഗുണങ്ങള്‍ എന്നാല്‍ ഇങ്ങനെയൊന്നുമായിരുന്നില്ല കേട്ടോ.....
   
        രെകണ്ടാലും ഇട്ട്ഓടിക്കും,ചെവിപോളിക്കും വിധം അലറും ഇടവകയിലെ കൃഷിയോക്കെ നശിപ്പിക്കും ,എല്ലാവരെയും ഭയപ്പെടുത്തും,മാത്തുകുട്ടി എന്ന് കേട്ടാല്‍ തന്നെ ഇടവകയിലെ എല്ലാവരുടെയും മുട്ട്ക്കാല് വിറയ്ക്കും അത്രയ്ക്കും ഭയാനകമായിരുന്നു അവന്‍റെ വരവും ശബ്ദവും.
മാത്തുക്കുട്ടി മറ്റാരുമല്ല  നല്ല ഒന്നാംതരം  കറുത്തമുട്ടനാടാണ്‌,കൂര്‍ത്തമുനയുള്ള ബലമുള്ള  രണ്ട് കൊമ്പാണ് അവന്‍റെ അലങ്കാരമായ ആയുധം.

         വന്‍ എങ്ങനെ ഇടവകയിലെ കുഞ്ഞാടായി എന്നായിരിക്കും നിങ്ങളിടെ ചിന്ത...അത് പറയാം .....

         മാത്തുകുട്ടിയുടെ ഓണര്‍ അതായത് ഉടമസ്ഥതന്‍ അവറാച്ചനാണ്.
അവറാച്ചന്‍എന്നും മാത്തുകുട്ടിയേ വീട്ടുപറമ്പിലോ ,പച്ചപ്പുല്ല് നിറഞ്ഞ പാടത്തോ കെട്ടിയിടും എന്നാല്‍ അവറാച്ചന്‍ പോയി കഴിഞ്ഞാല്‍  കയറും പൊട്ടിച്ച് തന്‍റെ പരാക്രമങ്ങള്‍ നടത്താനായി ഓടി നടക്കും.

       ങ്ങിനെ മാത്തുകുട്ടിയേ കുറിച്ചുള്ള ഇടവകാരുടെ പരാതി      അച്ഛന്‍റെ ചെവിയിലെത്തി. ഞായറാഴ്ച കുര്‍ബാന കഴിഞ്ഞ് പോകുമ്പോള്‍ അവറാച്ചന് അച്ഛന്‍റെ വക ഒരു ഉപദേശവും.....
എന്നാല്‍ മാത്തുകുട്ടിയേ ഒഴിവാക്കാന്‍ അവറാച്ചന് കഴിയുമായിരുന്നില്ല.അത്രയ്ക്കും ജീവനായിരുന്നു. ഒടുവില്‍ ഒരു തീരുമാനത്തില്‍ എത്തി ,കയറിന്‍റെ കനം ഒന്നും കൂടി കൂട്ടുക....രണ്ട് കയറുകൊണ്ട് അവന്‍റെ കഴുത്തില്‍ കെട്ടി മറ്റേ അറ്റം റബ്ബര്‍ മരത്തിന്‍റെ അരയിലും.എന്നാല്‍ അവറാച്ചന്‍റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ട് മാത്തുകുട്ടി അവറാച്ചനും കൊടുത്തു ഒരു എട്ടിന്‍റെ പണി.ഒരു കൈയും ഒരുകാലും ഒടിഞ്ഞ് കിടപ്പിലായി അവറാച്ചന്‍. പിന്നെ ഒന്നും ചിന്തിച്ചില്ല വെട്ട്കാരന്‍ വറീതിനെ വിളിച്ച് മാത്തുകുട്ടിയേ ഏല്‍പ്പിച്ചു.

     സ്ക്കൂളില്‍ പോകാതെ മടികാണിച്ച് നില്‍ക്കുന്ന കുട്ടിയെ പോലെ മാത്തുകുട്ടി വറീതിന്‍റെ കൂടെ പോകാന്‍ മടി കാണിച്ചു എന്നാല്‍ വെട്ടുകാരന്‍ വറീതുണ്ടോ വിടുന്നു.അയാള്‍ അവനെയും വലിച്ചിഴച്ച് കൊണ്ട് തന്‍റെ  കശാപ്പുശാലായിലേക്ക് നടന്നു....

      വിടെ എത്തിയ മാത്തുകുട്ടി സഹജീവികളുടെ അടുത്ത് ശാന്തനായെങ്കിലും  വറീതും കൂട്ടരും വെട്ടുകത്തിയുമായി വരുന്നത് കണ്ട് അവനിക്ക് ഹാലിളകി ,പിന്നെ ഒന്നും നോക്കിയില്ല തന്‍റെ  കലാപരിപാടി ആരംഭിച്ചു. സഹജീവികളെയും ഭയപ്പെടുത്തി വറീതിനെയും കൂട്ടരെയും ഇടിച്ച് തെറിപ്പിച്ച് കശാപ്പുശാലയില്‍ നിന്നും പുറത്തേക്ക്  ഓടി .

       ഓട്ടം കണ്ടവരൊക്കെ  നിലവിളിച്ച് നാല് തിക്കിലേക്ക് ഓടി ,
പലരും താഴെ വീണു പലര്‍ക്കും മാത്തുകുട്ടിയുടെ ഇടിയും കിട്ടി , ചിലര്‍ മരത്തിന്‍റെ മുകളില്‍ കയറിപ്പറ്റി. എന്നാല്‍ മാത്തുകുട്ടിയുടെ വിഷമം അറിയുന്നുണ്ടോ ഇവരൊക്കെ  എല്ലാവരും അവനെ പ്രാകി.

       വന്‍ ജീവനും കൊണ്ട് ഓടി കയറിയത് പള്ളിക്കകത്തായിരുന്നു.
അന്നേരം പള്ളിയില്‍ പ്രാത്ഥന നടക്കുകയായിരുന്നു.പള്ളിയിലേക്ക് ശരവേഗത്തില്‍ ഓടിവരുന്ന മാത്തുകുട്ടിയേ കണ്ട് അച്ഛനും കപ്പ്യാരും
 പ്രാര്‍ത്ഥനക്ക് വന്നവരും പള്ളിക്ക് പുറത്തേക്ക് പ്രാണനും കൊണ്ടോടി.
അവന്‍റെ ആ  ഓട്ടം ചെന്ന് നിന്നത് ഉണ്ണിയേശുവിന്‍റെ മുന്നിലായിരുന്നു.
അവന്‍ അവിടെ കിതച്ചു കൊണ്ട് തലകുനിച്ച് കിടന്നു.
വിവരങ്ങള്‍ അറിഞ്ഞ് പള്ളിക്ക് ചുറ്റും ഇടവകക്കാരെ കൊണ്ട് നിറഞ്ഞു.
ഞായറാഴ്ച കുര്‍ബാനയ്ക്ക് വരാത്തവര്‍ പോലും  ആ പള്ളിമുറ്റത്തുണ്ടായിരുന്നു. അവര്‍ക്കാണെങ്കില്‍ അച്ഛാന്‍റെ വക ശാസനയാര്‍ന്ന ഉപദേശവും കിട്ടി.

        പ്പോഴേക്കും ശാന്തനായി മാത്തുകുട്ടി എഴുന്നേറ്റ് പള്ളിക്ക് പുറത്തേക്ക് വന്നു . അവനെ കണ്ട ഇടവകക്കാര്‍ വീണ്ടും ഓടാനുള്ള സ്റ്റാര്‍ട്ടിങ്ങ് പോയിന്‍റ് തിരയുകയായിരുന്നു പലരും ഓടിതുടങ്ങി എന്നാല്‍ അവന്‍ ശാന്തനായി അവരെയോന്നും നോക്കാതെ അച്ഛനെ മാത്രം നോക്കി.
മാത്തുകുട്ടിയുടെ ആ നോട്ടം കണ്ട് അച്ഛന്‍റെ നെഞ്ചോന്നു കാളി.

''ഡോ...കപ്പ്യാരെ അവന്‍ എന്നെ തന്നെയാണോ നോക്കിയത്''
''ആണെന്നാണ്‌ തോന്നുന്നച്ചോ''
''അവനെങ്ങാനും എന്നെ ഓടിക്കുമോടോ''
''ചിലപ്പോള്‍ ഓടേണ്ടി വരുമച്ചോ''
''കപ്പ്യാരെ....''

      കപ്പ്യരുടെ  മറുപടി  കേള്‍ക്കാത്തത് കൊണ്ട് അച്ഛന്‍ തിരിഞ്ഞു നോക്കി
എന്നാല്‍ കപ്പ്യരെ കണ്ടില്ല  അയാള്‍  പിന്നില്ലേക്ക് പോയി മറഞ്ഞ്നിന്നു
അച്ഛന്‍ ഒന്ന് പരുങ്ങി എന്നാല്‍ മാത്തുകുട്ടി പള്ളിക്ക് ചുറ്റുമുള്ള  പച്ചപ്പുല്ല് നിറഞ്ഞ ഭാഗത്തേക്ക് നടന്നു. ഓടിയ ക്ഷീണത്താലും വിശപ്പിന്‍റെ കാടിന്യത്താലും അവന്‍ ആര്‍ത്തിയോടെ പുല്ല് തിന്നാന്‍ തുടങ്ങി .
അത് കണ്ട് അച്ഛന്‍ പറഞ്ഞു

"മാത്തുകുട്ടി ഇപ്പോള്‍ ശാന്തനാണ് "

       "അവന്‍  എനി മുതല്‍ ആരെയും ഉപദ്രവിക്കില്ല , അവന് തന്‍റെ തെറ്റുകളെല്ലാം മനസ്സിലായി , തന്‍റെ തെറ്റുകളെല്ലാം ഉണ്ണിയേശുവിനോട് ഏറ്റുപറഞ്ഞിരിക്കുന്നു ,അവന് ദൈവം മാപ്പ് നല്‍കിയിരിക്കുന്നു ,അത് കൊണ്ട് എനി മുതല്‍  ഈ മാത്തുകുട്ടി  പള്ളിക്കാരുടെ കുഞ്ഞാടാണ്‌ "

       ങ്ങിനെ ഒരാഴ്ച കഴിഞ്ഞു.മാത്തുകുട്ടി പള്ളിക്ക് ചുറ്റുമുള്ള പുല്ലുകളെല്ലാം തിന്ന് കൊണ്ട് ഇടവക്കാരുടെ കുഞ്ഞാടായി ജീവിതം തുടര്‍ന്നു.
എന്നാല്‍ പതിയിരിക്കുന്ന അപകടം മാത്തുകുട്ടി  അറിയുന്നില്ല
വെട്ടുക്കാരന്‍ വറിതിന്‍റെ ഒരുകണ്ണ്‍ മുട്ടനാടായ ആ കുഞ്ഞാടിലായിരുന്നു .ഞായറാഴ്ചയിലെ കുര്‍ബാന കഴിഞ്ഞാല്‍ ഒരു മണികൂറോളം ആ കുഞ്ഞാടിന് ചുറ്റും ഒരു പരിജാരകനെ പോലെ  ഉണ്ടാകും.കാണുന്നവര്‍ക്ക് വല്ലതും ഉണ്ടോ അറിയുന്നു,ആ കുഞ്ഞാടിന്‍റെ കഴുത്തില്‍ കത്തി വെക്കാനാണ് ആ വറിത് അതിന് ചുറ്റും വട്ടമിട്ട് പറക്കുന്നത് എന്ന് എന്നാല്‍  അച്ഛനും ഇടവക്കാരും  വറിതിനെ  ഒരു മാലാഖയായിട്ടാണ് കാണുന്നത്.അങ്ങനെ മാത്തുകുട്ടി ഇപ്പോള്‍ ഇടവക്കാരുടെ കറകളഞ്ഞ ഒരു കുഞ്ഞാടായി ജീവിക്കുന്നു.

....കത്തിവെക്കാനായി വറിതിനും  ബലിയാടാവാനായി കുഞ്ഞാടായ മാത്തുകുട്ടിടെയും ജീവിതം പിന്നെയും ബാക്കി.
                                            ..........................................

Friday, February 21, 2014

നന്മയുടെ കാഴ്ച

  അവാര്‍ഡ്‌ സന്തോഷപ്പൂര്‍വ്വം ഞാന്‍ സ്വീകരിക്കുന്നു.

നന്മയുടെ കാഴ്ച  എന്ന നോവലിനാണ് ഈ അവാര്‍ഡ്‌ എനിക്ക് കിട്ടിത്.ഈ നോവല്‍ എന്‍റെ ജീവിതമാണ്. 

   ഈ നോവലിലെ ''ലക്ഷ്മി'' എന്ന പ്രധാനകഥാപാത്രം എന്‍റെ ജീവിതത്തിന് പുതിയ നിറങ്ങള്‍ നല്‍കിയ ഒരു പെണ്‍കുട്ടിയാണ് തട്ടത്തിന്‍ മറയത്തില്‍ പറയുന്നതു പോലെ ‘അവളെ കണ്ടപ്പോള്‍ എനിക്ക്''ചുറ്റുമുള്ളതൊന്നും കാണാന്‍  പറ്റൂല സാറേ'' എന്നൊന്നും   എനിക്ക്   പറയാന്‍ പറ്റില്ല.  കാരണം, അവളെ കണ്ടപ്പോഴാണ് (സോറി ,  അടുത്തറിഞ്ഞപ്പോള്‍ )എനിക്ക്ചുറ്റുമുള്ളതൊക്കെ കാണാന്‍ സാധിച്ചത് . അതുവരെ എന്‍റെ ജീവിതം ഇരുട്ടിലായിരുന്നു.        

   ജന്മനാ കാഴ്ചയില്ലാത്ത ഒരാളായിരുന്നു ഞാന്‍.അവളുടെ കണ്ണുകളിലൂടെ ഞാന്‍ കണ്ടത് എനിക്ക് ചുറ്റുമുള്ള കാഴ്ചകളായിരുന്നു.അവളുടെ കണ്ണുകളിലൂടെക്കണ്ട കാഴ്ചകള്‍ അവളുടെ സുന്ദരമായ ശബ്ദത്തില്‍എനിക്ക് വിവരിച്ചു തരികയായിരുന്നു.

വര്‍ണ്ണങ്ങളും  പ്രകൃതിയും പുഴകളും തോടുകളും അരുവികളും മലകളുംവൃക്ഷങ്ങളും പക്ഷികളും തുമ്പികളും ശലഭങ്ങളും മൃഗങ്ങളും, അങ്ങനെഭൂമിയിലെ എല്ലാ കാഴ്ചകളെപ്പറ്റിയും അവയുടെ നിറങ്ങളെ പറ്റിയും  രൂപങ്ങളെ  പറ്റിയും  അവള്‍ എനിക്ക് പറഞ്ഞു തന്നു.ഞാന്‍ അവയോക്കെ എന്‍റെ ഉള്‍കാഴ്ചയില്‍ തിരിച്ചറിഞ്ഞു.

  അവള്‍ ആലിസ്. കൈക്കുഞ്ഞായിരിക്കുമ്പോഴേ അനാഥത്വത്തിന്‍റെ പടുകുഴിയിലേക്ക് വിണവള്‍. മാതാപിതാക്കൾ ആരാണെന്നറിയാതെ തനിക്കു ചുറ്റുമുള്ളവരെസ്നേഹത്തോടെ അച്ഛനെന്നും അമ്മയെന്നും വിളിച്ച് വളര്‍ന്നവള്‍...

  അപ്പന്‍ എന്‍റെ തല കാണുന്നതിനു മുന്‍പേ  പോയി.അമ്മച്ചി എനിക്ക് അഞ്ചു വയസ്സായപ്പോഴും. ജന്മനാ കഴ്ചയില്ലത്തതു കൊണ്ട് അപ്പന്‍റെ അമ്മയാണ് എന്നെ നോക്കിവളര്‍ത്തിയത്. അവര്‍ക്ക് വയ്യാതായപ്പോള്‍ എന്നെഅനാഥാലയത്തിലാക്കി.അവിടെനിന്നാണ് ഞാന്‍ അവളെ അറിയുന്നത്. ഒരു കൈ സഹായം തന്നാണ്എന്നെ അവളും അവളെ ഞാനും  അടുത്തറിയുന്നത്. 

  ഒരു ദിവസം എന്‍റെ കൈ പിടിച്ച് അവള്‍ എന്നെ വിഴ്ചയില്‍ നിന്ന് കാഴ്ചയുടെയും ചങ്ങാത്തത്തിന്‍റെയുംലോകത്തേക്ക് എഴുന്നേല്‍പ്പിക്കുകയായിരുന്നു. എന്‍റെ ഒരു നന്ദി വാക്കിന് ചിരി ശബ്ദം നല്‍കി ആ നന്ദി ഏറ്റുവാങ്ങി...ഒപ്പം എന്നെയും....പിന്നീട് എനിക്ക് കൂട്ട് അവളായിരുന്നു. ചുറ്റുമുള്ള കാഴ്ച്ചയുടെ ലോകം എനിക്ക് തുറന്നു തരികയായിരുന്നു.

  ഒരു ദിവസം സംസാരിച്ചു കൊണ്ടിരിക്കുന്ന സമയത്ത് അവള്‍ എന്നോട് പറഞ്ഞു

"ഒരുനാള്‍ ഞാന്‍ നിങ്ങളോടൊപ്പം ഇല്ല എങ്കില്‍ നിങ്ങള്‍ക്ക് എന്ത് ചെയ്യും?"

"ഞാന്‍ വിണ്ടും ഇരുട്ടിലാകും. എന്തേ നീ അങ്ങനെ ചോദിച്ചേ ?" അവള്‍ ഒന്നും മിണ്ടിയില്ല.

''ഞാന്‍ നിനക്കൊരു അധികപ്പറ്റായെന്നു തോന്നുന്നോ?"

"അങ്ങനെ ഒന്നുമില്ല.''  

''ഒരു ദിവസം ഞാന്‍ പോകും, തിരിച്ച് വരാത്ത ലോകത്തേക്ക്.  എന്നാല്‍ എന്‍റെ ആ യാത്ര നിങ്ങള്‍ക്ക് ഒരു പുതിയ ജീവിതമാണ്‌ സമ്മാനിക്കുന്നത്."

"നീ എന്താ പറഞ്ഞു വരുന്നത്?"

അവള്‍ ഒന്നും മിണ്ടാതെ എന്‍റെ കൈ പിടിച്ച് അവളുടെ ലക്ഷ്യത്തിലേക്ക് എന്നെയും നയിച്ചുകൊണ്ട് നടന്നു.എന്‍റെ തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്ക് അവള്‍ മറുപടി നല്‍കിയില്ല.  പിന്നെ ഒന്നുംചോദിക്കാതെ അവളോടൊപ്പം അവള്‍ നയിക്കുന്ന പാതയിലൂടെ ഞാനും നടന്നു .

  അടുത്ത പ്രഭാതം എനിക്ക് നല്‍കിയത് ഒരു ദുഃഖ വാര്‍ത്തയായിരുന്നുഎന്‍റെ കൂട്ടുകാരി, കുഞ്ഞനുജത്തി, എന്‍റെ വെളിച്ചം എന്നൊക്കെവിശേഷിപ്പിക്കാവുന്ന, എന്നോടൊപ്പം കൂടെ നടന്നിരുന്ന ആലിസ് ഈ ലോകത്ത് നിന്നും എന്നെ തനിച്ചാക്കി പോയിരിക്കുന്നു. അവള്‍ ഒരു കാന്‍സര്‍ രോഗിയായിരുന്നു. രോഗം അറിയാന്‍ വൈകിയതു കാരണം ചികിത്സ കാര്യമായി തുണച്ചില്ല.  

  സത്യത്തിൽ ദൈവം അവളുടെ ആയുസ്സിനു കുറച്ചേ വില കല്പിച്ചുള്ളു എന്ന് വേണംകരുതാന്‍.അവള്‍ പറഞ്ഞതുപോലെ ഒരു പുതിയ ജീവിതമായിരുന്നു പിന്നീട് എനിക്ക് ലഭിച്ചത്. തന്‍റെ  കണ്ണുകള്‍ എനിക്കായി അവള്‍ സമ്മാനിക്കുകയായിരുന്നു.

 ഇന്ന് എനിക്ക് ചുറ്റുമുള്ള ഈ ലോകം അവളുടെ കണ്ണുകളിലൂടെ ഞാന്‍ കാണുകയാണ്.ഒപ്പം അവളുടെ സാനിധ്യവും. അവളുടെ കണ്ണുകളിലുടെ എന്‍റെ ഉള്‍കാഴ്ചയില്‍ നിന്നും പിറന്നതാണ് ഈ നോവല്‍ . 

ഈ അവാര്‍ഡ്‌ നല്‍കിയ നിങ്ങള്‍ക്ക് ഒരുപാട് നന്ദി....


Sunday, January 5, 2014

ചിത്ര ശലഭങ്ങളോട്

ഭൂമിയില്‍വസന്തം വരുമ്പോള്‍
മലയോരങ്ങളിലെ മലര്‍വാടിയില്‍
പാറിക്കളിക്കുന്ന ചിത്രശലഭങ്ങളെ
നിങ്ങളുടെ സൗന്ദര്യത്തെ കുറിച്ച്
വര്‍ണ്ണിക്കാന്‍ എനിക്ക് വാക്കുകളില്ല
നിങ്ങളെ പോലെ പറന്നുയരാനും
ആടിക്കളിക്കാനും ആര്‍ത്തുല്ലസിക്കാനും
നിങ്ങളോടൊപ്പം കൂട്ടുകൂടാനും
എനിക്ക് വീര്‍പ്പ് മുട്ടുകയാണ്
നിങ്ങള്‍ക്കുള്ളത്‌ പോലെ എനിക്കും
ചിറകുകളുണ്ടായിരുന്നെങ്കില്‍
പൂവിന്‍റെ മുകളില്‍ വട്ടമിട്ട് പറന്ന്
തേന്‍ കുടിച്ച് പൂവിന്‍റെ ഇലയില്‍
കിടന്നുറങ്ങുമായിരുന്നു.
ഹേ...ചിത്ര ശലഭങ്ങളെ
നിങ്ങള്‍ എന്നെ വിളിക്കില്ലേ
ഒരു  ഒരു ദേശാടനത്തിന്....

















Thursday, December 19, 2013

കള്ളനും കിണ്ടിയും

.................................................................................................................................................................
ഞാന്‍ 9 ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് എഴുതിയ ഒരു കഥയാണ് ഇത്. കസര്‍ഗോഡ്‌ ജില്ലയിലെ സായാഹ്ന  പത്രമായ കരവലില്‍ അന്ന് പ്രസിദ്ധീകരിക്കുകയും  ചെയ്തു...ഇന്ന് ചില മാറ്റങ്ങള്‍ വരുത്തി ഇവിടെ പോസ്റ്റുകയാണ് 
.................................................................................................................................................................

       പതിവുപോലെ  കള്ളന്‍ കാക്കാന്‍ ഇറങ്ങി .ഏറെ വൈകുന്നതിനു മുമ്പ്ത്തന്നെ കാക്കാന്‍ പറ്റിയ ഒരു വീട് അയാള്‍ കണ്ടുവെച്ചിരുന്നു.
ഉടന്‍ തന്നെ വീട്ടിനടുത്തേക്കു നീങ്ങി.പതുങ്ങി പതുങ്ങി കള്ളന്‍ വീടിന്‍റെ ഉമ്മറത്തെത്തി.വീടിന്‍റെ ജനാലയും വാതിലും തുറക്കാന്‍ ശ്രമിക്കുകയും ചെയ്യ്തു .ഇതൊക്കെ ഉമ്മറത്തെ തിണ്ണയിന്മേലിരുന്ന് കിണ്ടി കാണുന്നുണ്ടായിരുന്നു.കിണ്ടി കള്ളനെ കണ്ടപ്പോള്‍  പേടിച്ചു.
എന്നാല്‍ കള്ളനു സന്തോഷമാണ് കിണ്ടിയെ കണ്ടപ്പോള്‍ തോന്നിയത്.
കള്ളന്‍ മനസ്സില്‍ കരുതി  "കിണ്ടിയെങ്കില്‍ കിണ്ടി...."കള്ളന്‍ കിണ്ടിയുടെ അടുത്തേക്ക് നടന്നു
കള്ളന്‍ അടുത്തേക്ക് വരുന്നത് കണ്ട് കിണ്ടി വിറയ്ക്കാന്‍ തുടങ്ങി.
അപ്പോഴാണ് കിണ്ടിക്ക് ഒരു ബുദ്ധിതോന്നിയത്.കിണ്ടി ഉണ്ടന്‍ തന്നെ തിണ്ണയിമേലെ നിന്ന് താഴേക്ക് വീണു.
കിണ്ടി വീഴുന്ന ശബ്ദം കേട്ടതോടെ വീട്ടുകാര്‍ വീട്ടിലെ ലൈറ്റുകളെല്ലാം ഓണ്‍ ചെയ്തു. അത് കഴിഞ്ഞ് വീട്ടുകാര്‍ പുറത്തിറങ്ങി. വീട്ടുകാര്‍ ഉണര്‍ന്നു എന്ന് മനസ്സിലാക്കിയ കള്ളന്‍ ഉമ്മറത്തിന്‍റെ ഒരു മൂലയില്‍ പതുങ്ങിയിരുന്നു.വീട്ടുകാരുടെ ബഹളംകേട്ട് അയല്‍ക്കാരുമോടിയെത്തി.
നാട്ടുകാരെയും വീട്ടുകരെയും കണ്ട കള്ളന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.പക്ഷെ ഓടിക്കൂടിയ നാട്ടുകരുണ്ടോ  വിടുന്നു.അവര്‍ കള്ളന്‍റെ പിന്നാലെ ചെന്ന് പിടികൂടി. അവര്‍ കള്ളനെ നക്ഷത്രങ്ങള്‍ എണ്ണിച്ചു .അങ്ങനെ കള്ളനകാത്തായി കിണ്ടി ആ വീടിന്‍റെ  ഉമ്മറത്ത്‌ ഒരു യുദ്ധം ജയിച്ചു വന്ന ജേതാവിനെ പോലെ  തലയുയര്‍ത്തി  ഉമ്മറം ഭരിച്ചുകൊണ്ടിരിക്കുന്നു.


Related Posts Plugin for WordPress, Blogger...