Friday, December 31, 2010

അവകാശികളില്ലാത്ത ശരീരം

ജില്ലാ ആശുപത്രിയുടെ വരാന്തയില്‍ ഒരുപാട്‌ രോഗികള്‍ കിടപ്പുണ്ട്‌. അവരെല്ലാം നിര്‍ദ്ധനരാണ്‌. സര്‍ക്കാറിന്റെ ഔദാര്യം പറ്റാന്‍ വിധിക്കപെട്ടവര്‍. ശരീരത്തിലെ ചില അവയവങ്ങള്‍ പ്രായത്തിന്റെ വ്യതിയാനം കാരണം പണിമുടക്കാന്‍ തുനിയുമ്പോള്‍ അതിനെ നേരിടാന്‍ രോഗമെന്ന പേരില്‍ ആശുപത്രിയില്‍ കിടക്കുന്നു.
ആ രോഗികളുടെ കൂട്ടത്തില്‍ ആ മനുഷ്യനുമുണ്ടായിരുന്നു. ശരീരമാസകലം വേദന. ഒരു വീഴ്‌ച പറ്റിയ ശേഷമാണ്‌ ശരീരത്തിന്‌ അനുഭവപ്പെട്ടത്‌. അയാള്‍ക്ക്‌ രണ്ട്‌ മക്കളുണ്ട്‌. ഒരാണും ഒരുപെണ്ണും. മകനെ പ്രസവിച്ചശേഷം അമ്മ മരിച്ചു. പലരും രണ്ടാം കല്ല്യാണം കഴിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും അയാള്‍ അതിന്‌ തുനിഞ്ഞില്ല. കാരണം മക്കള്‍ക്ക്‌ അവര്‍ പെറ്റമ്മയായി അഗീകരിക്കാന്‍ സാധിക്കില്ലെന്ന ചിന്ത അയാള്‍ക്കുണ്ടായിരുന്നു.
അയാള്‍ അദ്ധ്വാനിച്ച്‌ മൂത്ത മകളെ നല്ലൊരുത്തന്റെ കൂടെ കെട്ടിച്ചയച്ചു. മകനെ നല്ലപോലെ പഠിപ്പിച്ചു. അവന്‍ ഇന്ന്‌ ഒരു എന്‍ജിനിയറാണ്‌. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ അന്യ മതത്തില്‍പെട്ട പെണ്‍കുട്ടിയുമായി പ്രണയത്തിലായി. അവന്‍ സ്വയം തിരഞ്ഞെടുത്തു ആ ദാമ്പത്യജീവിതം. മകളും ഭര്‍ത്താവും ദൂരെ വീടെടുത്ത്‌ താമസം മാറി. മകന്‍ ഡല്‍ഹിയില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു. ആ മനുഷ്യന്‍ ജില്ലാ ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ കിടന്ന്‌ ദീര്‍ഘശ്വാസം വിട്ടു. വേദന കൊണ്ട്‌ അയാള്‍ക്ക്‌ കിടക്കാന്‍ പറ്റുന്നില്ല.
ഒരിക്കല്‍ മകനും മകളും കൂടി അയാളെ കാണാന്‍ വന്നു. അച്ഛന്റെ സുഖ വിവരങ്ങള്‍ അനേ്വഷിക്കാനല്ല അവര്‍ വന്നത്‌. അവര്‍ക്ക്‌ സ്വത്ത്‌ വീതിച്ച്‌ നല്‍കണം. അത്ര തന്നെ. അയാള്‍ എഴുന്നേറ്റ്‌ വീടിന്റെ അടുത്തുള്ള ഓലമേഞ്ഞ പണിയായുധപുരയിലേക്ക്‌ നടന്നു. തിരിച്ച്‌ വരുമ്പോള്‍ കൈയ്യില്‍ പണിയായുധങ്ങളായ കൈക്കോട്ടും കുങ്കോട്ടുമുണ്ടായിരുന്നു. അയാള്‍ അതുകൊണ്ട്‌ വന്ന്‌ അവരുടെ മുന്നില്‍ വച്ചു. ഇത്‌ കണ്ട്‌ മക്കള്‍ പരസ്‌പരം നോക്കി. അയാള്‍ കൈയില്‍ ഉണ്ടായിരുന്ന തോര്‍ത്ത്‌ കൊണ്ട്‌ മുഖം തുടച്ച്‌ വിദൂരതയിലേക്ക്‌ നോക്കി അയാള്‍ പറഞ്ഞു. എന്റെ സമ്പാദ്യം ആകെ ഉള്ളത്‌ ഇത്‌ മാത്രമാണ്‌ ഈ സ്ഥലവും വീടും ഞാന്‍ വിറ്റു.
മകളുടെ ഭാഗത്ത്‌ തിരിഞ്ഞ്‌ നോക്കി അവളോടായി പറഞ്ഞു. സ്ഥലം വിറ്റിട്ടാണ്‌ നിന്നെ കെട്ടിച്ചുവിട്ടത്‌,. കല്ല്യാണ ചിലവിനായ്‌ പലരും പണംതന്നു സഹായിച്ചു.
മകന്റെ നേര്‍ക്ക്‌ തിരിഞ്ഞ്‌ കൊണ്ട്‌ പറഞ്ഞു. നീ ഇരിക്കുന്ന കസേരയ്‌ക്കുണ്ട്‌ ഈ വീടിന്റെ വില. ഈ വീട്‌ വിറ്റിട്ടാണ്‌ നിന്നെ എന്‍ജിനിയറിങ്ങ്‌ പഠനത്തിന്‌ അയച്ചത്‌. വഴി ചിലവിന്‌ ഈ പണി ആയുധങ്ങള്‍ സഹായിച്ചു.
എനിക്ക്‌ ഒരു നേരം കഞ്ഞികുടിക്കാന്‍ ഈ പണി ആയുധങ്ങള്‍ മാത്രമേ ഉള്ളു. കൈാകൊട്ടും പുങ്കോട്ടും തലോടി കൊണ്ട്‌ അയാള്‍ പറഞ്ഞു. ഇത്‌ കേട്ട്‌ രണ്ട്‌ പേരും അയാളോട്‌ യാത്ര പറഞ്ഞ്‌ പിരിഞ്ഞു.
രണ്ട്‌ പേരും ആപോക്ക്‌ പേയിട്ട്‌ ഒരു വര്‍ഷമായി. അയാള്‍ വേദന കൊണ്ട്‌ പുളഞ്ഞു. അയാളുടെ അവസ്ഥ കണ്ട്‌ ഡോക്‌ടര്‍ എത്തി. അയാളോട്‌ ചൊദിച്ചു. കൂടെ ആരും വന്നില്ലെ.
അയാള്‍ ഒന്നും മിണ്ടിയില്ല. ഡോക്‌ടര്‍ നഴ്‌സിനോട്‌ എന്തോക്കെയോ പറഞ്ഞു. അയാള്‍ ആ സമയം ഓര്‍ത്തു രണ്ടാം വിവാഹം കഴിക്കാന്‍ പറഞ്ഞകാര്യം. ഒടുവില്‍ അവകാശികളില്ലാത്ത ജീവിതം പോലെ ഞാന്‍ തീരുമോ എന്ന്‌ അയാള്‍ ചിന്തിച്ചു.
ശരിയാണ്‌ അയാളുടെ ചിന്തകള്‍ക്കും, ദൈവത്തിന്റെ വിധിക്കും ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളു. താമസിയാതെ അയാള്‍ മരണത്തിന്‌ കീഴടങ്ങി.


-ഹബീബ്‌ റഹ്‌മാന്‍
പക്യര,കുന്നില്‍
9947675810

Saturday, July 31, 2010

രക്തം മണക്കുന്ന പൂവ്‌

സ്‌നേഹത്തിന്റെയും,സൗന്ദര്യത്തിന്റെയും പ്രതീകമാണ്‌ പൂക്കള്‍.ആ പൂക്കള്‍ക്കുമുണ്ട്‌. ജീവിതം. ആശകള്‍,മോഹങ്ങള്‍ എല്ലാം ഒരുനാള്‍ തച്ചുടക്കപ്പെട്ടാല്‍...
  അതിരാവിലെ തന്നെ പൂമ്പാറ്റകളും തേനിച്ചകളും തേന്‍ ശേഖരിക്കാനായി പാറപ്പെട്ടു. നല്ല മുളിപ്പാട്ടുമായി പിന്നാലെ തേന്‍ വണ്ടും.മൊട്ട്‌ പൂവായി വിടര്‍ന്ന്‌ നല്ല ഉഷാറോടെ,തന്റെ സുന്ദരമായ ഇതളുകള്‍ വിടര്‍ത്തി സൂര്യനെ നോക്കി പുഞ്ചിരിച്ച്‌ കൊണ്ട്‌ നിന്നു. അടുത്തുള്ള പൂക്കള്‍ അത്‌കണ്ട്‌ അന്തംവിട്ട്‌ നിന്നു. കാരണം,ഒരുജന്മ മുണ്ടെങ്കില്‍ മരണവും ഉണ്ട്‌. അതിനെകുറിച്ച്‌ ചിന്തിക്കാതെയാണ്‌ ആപൂവ്‌ തന്റെ ചുറ്റ്‌ വട്ടത്തെ നോക്കി കണ്ടത്‌. പൂമ്പാറ്റ തേന്‍ ശേഖരിക്കാനായി പൂവിന്റെ അടുത്തേക്ക്‌ വന്ന്‌കൊണ്ടിരുന്നു.
അത്‌ കണ്ട്‌ പൂവ്‌ സന്തോഷത്തിലായി. തന്റെസൗന്ദര്യം ആസ്വദിക്കാന്‍, തന്റെ തേന്‍ ശേഖരിക്കാന്‍ പൂമ്പാറ്റ മാലാഖമാര്‍ വരുന്നുണ്ട്‌. സന്തോഷത്തോടെ പുവ്‌ ആടികളിച്ച്‌ ചുറ്റുമുള്ള പൂക്കളെ നോക്കി ചിരിച്ചു. പെട്ടന്ന്‌ പുമ്പാറ്റ പിന്നോട്ടേക്ക്‌ പറന്നു. ഇത്‌ കണ്ട പുവ്‌ ചോദിച്ചു. എന്ത്‌ പറ്റി സുഹൃത്തേ, പൂമ്പാറ്റ അദ്യം ഒന്നും മിണ്ടിയില്ല. ചോദ്യം വിണ്ടും ആവര്‍ത്തിച്ചപ്പോള്‍ പാമ്പാറ്റ വിഷമത്തോടെ പറഞ്ഞു. നിന്റെശരിരം- മനുഷ്യന്റെ രക്തം മണക്കുന്നു. ഇത്‌കേട്ട പൂവ്‌ ഒന്ന്‌ ഞെട്ടി. പൂവ്‌ ആകെ വിഷമത്തിലായി.തന്റെ അടുത്ത്‌ വന്ന തേനിച്ചയും. വണ്ടും ഇത്‌ തന്നെ പറഞ്ഞു. പൂവ്‌ സ്വയം ശരിരത്തെ മണത്ത്‌ നോക്കി. ശരിയാണ്‌ തന്റെ ശരിരം രക്തം മണക്കുന്നു. ഇത്‌ എങ്ങിനെ സംഭവിച്ചു.അടുത്തുള്ള ചെടിയിലെ വാടാറായ പുവിനോട്‌ ആന്വേഷിച്ചു. വടാറായ പുവ്‌ പറഞ്ഞു. തലേന്ന്‌ രാത്രി ഒരു പച്ചയായ മനുഷ്യനെ സംഘം ചേര്‍ന്ന്‌ തലങ്ങും വിലങ്ങും വെട്ടി കൊന്നു.

അതില്‍ എന്റെ ഇതളിനും മുറിവേറ്റു. ആ മനുഷ്യന്റെ ഒരു പാട്‌ രക്തം എന്റെ ശരിരത്തില്‍ തെറിച്ച്‌ വീണു. ദാ കണ്ടില്ലേ രക്തം തളംകെട്ടികിടക്കുന്നത്‌. പൂവ്‌ അത്‌കണ്ട്‌ ഭയപ്പെട്ടു. വാടിയ പുവ്‌ പറഞ്ഞു. വര്‍ഷങ്ങളായി ഇതേ അവസ്ഥയാണ്‌ അത്‌ കൊണ്ട്‌ നമ്മുടെ വര്‍ഗ്ഗത്തില്‍ പെട്ട ഒരുപാട്‌ ചെടികള്‍ നശിച്ചു. നമ്മളെ സ്‌നേഹിക്കുന്ന പുമ്പാറ്റകള്‍ക്കും തേനിച്ചകള്‍ക്കും നമ്മളെ വേണ്ടാതായിരിക്കുന്നു. നമ്മുടെ ശരീരം രക്തമാണ്‌ മണക്കുന്നത്‌ മനുഷ്യര്‍ കാട്ടികൂട്ടുന്ന പേക്കൂത്തുകള്‍ക്ക്‌ ശിക്ഷ അനുഭവിക്കുന്നത്‌ നമ്മളെ പോലുള്ളവരാണ്‌ കാടും, പൂഴയും, തോടും മനുഷ്യന്റെ സ്വാര്‍ത്ഥതയ്‌ക്ക്‌ വേണ്ടി നശിപ്പിക്കുന്നു. ഈ നാട്ടില്‍ അക്രമങ്ങള്‍ അവസാനിക്കുന്നില്ല. ഇത്‌ പറഞ്ഞ്‌ കൊണ്ട്‌ വാടി പുവ്‌ തന്നെ താങ്ങി നിര്‍ത്തിയ തണ്ടില്‍ നിന്നും മറ്റോരു പുവിന്‌ ജന്മം നല്‍കികൊണ്ട്‌ തണ്ടില്‍ നിന്നും അടര്‍ന്ന്‌ തളം കെട്ടി കിടക്കുന്ന രക്തത്തിലേക്ക്‌ വീണു ഇത്‌ കണ്ട്‌ പുവ്‌ കരഞ്ഞ്‌ കെണ്ടിരുന്നു.

പുവ്‌ ആകാശത്തേക്ക്‌ നോക്കി കൊണ്ട്‌ പറഞ്ഞു: ദൈവമേ. മരിച്ചാലും നമ്മുടെ ശരീരം ആ രക്തത്തില്‍ തന്നെയല്ലേ. അടുത്ത ജന്മ മുണ്ടെങ്കില്‍ അക്രമവും, യുദ്ധവും ഇല്ലാത്ത നാട്ടില്‍ ജന്മം നല്‍കണമേ. ഇത്‌ പറഞ്ഞ്‌ കൊണ്ട്‌ പുവ്‌ തന്റെ മരണം കാത്ത്‌ നിന്നു. ഇന്നും അവിടെ ജനിക്കുന്ന ഒരോ പൂവും രക്തത്തിന്റെ മണത്തോടെയാണ്‌ ജനിക്കുന്നത്‌. അക്രമം എന്നാണാവോ അവസാനിക്കുക, അന്ന്‌ മാത്രമേ സ്‌നേഹത്തിന്റെ സുഗന്ധമുള്ള പൂവ്‌ ജന്മം കൊള്ളു.

- ഹബീബ്‌ റഹ്മാന്‍.പി.എ
Related Posts Plugin for WordPress, Blogger...