Saturday, December 13, 2014

വിശപ്പ്‌


വസാനത്തെ വറ്റും  ആ പാത്രത്തില്‍നിന്നും 
പെറുക്കിയെടുത്ത് അയാള്‍ തന്‍റെ ചുണ്ടോട് ചേര്‍ത്ത് 
നാവു കൊണ്ട് വായിലേക്ക് വലിച്ചെടുത്തു.
അപ്പോഴേക്കും മുതലാളി കൂടുതല്‍ പാത്രങ്ങളുമായി 
അയാളുടെ അടുത്തേക്ക് വന്നു 
"വേഗം കഴുകി വൃത്തിയാക്ക്...എന്നിട്ട് തരാം ഭക്ഷണം "
എന്നാല്‍ ആമാശയം വിശപ്പിന്‍റെ കാഹളം മുഴക്കിക്കൊണ്ടെയിരുന്നു..
അയാള്‍ ആ പാത്രങ്ങളെല്ലാം വേഗത്തില്‍ കഴുകി വൃത്തിയാക്കികൊണ്ടിരുന്നു...

Monday, September 1, 2014

ബാല്യത്തിലെ ഓണം

    വീണ്ടും ഒരോണം വരുമ്പോള്‍,
ഓര്‍മ്മകളുടെ ബാല്യത്തില്‍,
കുന്നിന്‍ ചെരുവുകളിലെ
പ്രകൃതിയുടെ പൂന്തോട്ടത്തില്‍ നിന്നും,
നുള്ളിയെടുത്ത പൂക്കള്‍
കൂട്ടുകാരോന്നിച്ച് വട്ടത്തില്‍ പൂക്കളം വരച്ചതും ,
     
        വീട്ടിലെ വാഴക്കുമ്പിളില്‍ ,
ഉമ്മയുടെ രുചികൂട്ടില്‍ തീര്‍ത്ത -
വേണ്ടക്കക്കറിയും കാബേജ് കറിയും,
ചോറും കൂട്ടിന് ഉപ്പേരിയും ചേര്‍ത്ത് കഴിച്ചതും
     
        ന്ധ്യയുടെ യാമങ്ങളില്‍ കുന്നിന്‍ ചെരുവുകളിലെ
അതിഥികളായ പൂമ്പാറ്റകളെയും തുമ്പികളെയും
ഓടിചാടി ചെന്ന് കരവലയത്തിലാക്കിയതും
 കഴിഞ്ഞ ബാല്യത്തിലെ ഓണനാളുകളിലായിരുന്നു.

      പ്രവാസത്തിന്‍റെ രണ്ടാമൂഴത്തില്‍
ഈ ഓര്‍മ്മകള്‍ മാത്രമാണ്
ഈ ഓണത്തിന് കൂട്ട്....


എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ 

Thursday, April 17, 2014

പരോള്‍


          ഭാര്യയുടെ മുഖത്തെ ചുളിവുകള്‍ കണ്ടാലറിയാം വര്‍ഷങ്ങള്‍ ഒരുപാട് പിന്നിട്ടു എന്ന്. രണ്ടാണ്‍മക്കളുടെ മീശയ്ക്കും ശരീരത്തിനും  ഇന്ന് എന്‍റെ പ്രായമാണ്.
അച്ഛന്‍ ഇരിക്കാറുണ്ടായിരുന്ന ചാരുക്കസേര ഇന്ന് ആ ഉമ്മറത്ത് കാണുന്നില്ല ആ സ്ഥാനത്ത് പ്ലാസ്റ്റിക് കസേരകള്‍ സ്ഥാനം പിടിച്ചിരിക്കുന്നു.

   മുത്തച്ഛന്‍റെ കാലത്ത്നട്ടുനനച്ച  അച്ഛന്റെ പ്രായമുണ്ടായിരുന്ന നല്ല കായ്ഫലം കിട്ടിയിരുന്ന രണ്ട് പ്ലാവിന്‍റെ സ്ഥാനത്ത്
വരണ്ട് ഉറച്ചുപോയ ചുവന്ന മണ്ണുള്ള ഒരു വഴിയാണ് ഉള്ളത്.
ആ വഴി ചെന്ന് അവസാനിക്കുന്നത്  കദീജത്താന്‍റെവീട്ടിലേക്കാണ്.

 അതില്‍ എല്ലാ വര്‍ഷവും നല്ല മധുരമുള്ള ചക്ക കായ്ക്കുമായിരുന്നു.
ഇളം ചക്ക ഉണ്ടായി തുടങ്ങുമ്പോഴെ അയല്‍വാസികള്‍  നിരനിരയായി  ഒരോ ആവശ്യങ്ങള്‍ പറഞ്ഞ് വരും
 കുമാരേട്ടനും ,ശാന്തേട്ടിയും, പാത്തുമ്മത്തായും  മുന്‍ നി രയില്‍ ഉണ്ടുകും.

അയല്‍പക്കത്തെ കദീജത്തായുടെ  ആട്ടിന്‍കുട്ടികള്‍ മുറ്റത്ത് വീണ്കിടക്കുന്ന പഴുത്ത പ്ലാവില  തിന്നാനായ് രാവിലെ തന്നെ കുരുത്തകേടും കാട്ടികൊണ്ട് വരും.വയറ് നിറയേ തിന്ന് തിരിച്ച് പോകും.

ഉണ്ടചോറിന് നന്ദിക്കാണിക്കണമെല്ലോ എന്ന് കരുതി  ആ കുറുമ്പന്മാര്‍ കറുത്ത മണിമുത്തുകള്‍ മുറ്റത്ത് വിതറിയിടും. അമ്മയ്ക്ക് ചിലപ്പോള്‍ അത് കാണുമ്പോള്‍ പെരുത്ത്കയറും.പിന്നെ ചൂലുമായി വന്ന് അത് തൂത്തുവാരിയിട്ട് അമ്മ നട്ട് വളര്‍ത്തുന്ന റോസാചെടിക്കും മുല്ലച്ചെടിക്കും വളമായി ഇട്ട്കൊടുക്കും.
കദീജത്ത വൈകുന്നേരമാകുമ്പോള്‍ പച്ചപ്ലാവില  പറിക്കാനാ യ് വരും അമ്മ എതിര് പറയാറുമില്ല കാരണം    അത് വളമായിട്ട് കുട്ടികുറുമ്പന്മാര്‍ സമ്മാനിച്ച് പോകുന്നുണ്ടല്ലോ അതാണോരാശ്വാസം.

അടുക്കള ഭാഗത്തുള്ള നല്ല പോലെ പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന രണ്ട് മാവുകളും  ഇല്ല.
ആ മാവുകളുടെ ഉറവിടം ഒരേ അച്ചുതണ്ടില്‍ നിന്നാണ്.
രണ്ട്മാവില്‍ നിന്നും രണ്ട് തരം രുചിയുള്ള മാങ്ങകളാണ് കായ്ക്കുന്നത്.
 ഭാര്യ ആ മാങ്ങകള്‍ കൊണ്ട് നല്ല രുചിയുള്ള അച്ചാര്‍ ഉണ്ടാക്കാറുണ്ടായിരുന്നു  എന്നാല്‍ മാമ്പഴക്കാലമായാല്‍ വീടിന്‍റെ  ഓട് മാറ്റാനെ നേരം കാണു. മഴക്കാലത്ത് ചൂട് കഞ്ഞിക്ക് ആ മാങ്ങാ അച്ചാറാണ് കൂട്ട്....

പൊന്ന് കായ്ക്കുന്ന  മരമാണെങ്കിലും പുരക്ക് മുകളില്‍ വരുമ്പോള്‍ മുറിക്കണം എന്നാണല്ലോചൊല്ല്.
 അതായിരിക്കും മരങ്ങള്‍ ഇവിടെ കാണാത്തത്.
കിണറിന് സമീപത്തായി ഒരു പത്തായപ്പുര ഉണ്ടായിരുന്നു ഇന്ന് അവിടെ ഒരു പുത്തന്‍ വീടാണ് ഉള്ളത്. വിട്ന് ചുറ്റുമുള്ള തെങ്ങുകള്‍ക്കെല്ലാം ഇന്ന് കായ് ഫലം കുറവാണ്
അന്നോക്കെ അതിരാവിലെ എഴുന്നേറ്റ് വെള്ളം കൊരി ഒഴിക്കുമായിരുന്നു അത് കൊണ്ട് തെങ്ങിന്‍റെ  ചുവട്ടില്‍ എന്നും നനവും വൃത്തിയുമൊക്കെ ഉണ്ടായിരുന്നു ഇപ്പോള്‍ ആ ചുവട്ടില്‍ കാട് പിടിച്ച് കിടക്കുകയാണ്.

വാഴചൊട്ടിലാണെങ്കിലും അവസ്ഥ അത് പോലെ തന്നെ.

ഭുമിയേ അവകാശം പറഞ്ഞ് വീതം  വെച്ചതിന്‍റെ അടയാളമായി
സര്‍വ്വേകല്ലുകള്‍ പലയിടത്തായി സ്ഥാപിച്ചിരിക്കുന്നു.

വീടിന്റെ അകത്തും പുറത്തും ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു.

വീട്ടുകാരുടെ മാനസ്സിലും അത് പോലെ തന്നെയേന്ന് ആ മാറ്റങ്ങള്‍ കണ്ടാലറിയാം.

അടുക്കള ഭാഗത്തുള്ള വാതില്‍ പടിയില്‍ എകയായി അവള്‍ ഇരിക്കുന്നു.
ആ ഇരുത്തം കണ്ടാലറിയാം അവള്‍ എന്‍റെ  ഓര്‍മ്മകളിലുടെയാണ് സഞ്ചരിക്കുന്നത് എന്ന്. അടുത്ത് പോയി ചെന്ന് ചോദിച്ചാലോ കുടെ പോരുന്നോ എന്ന്.....

Sunday, March 9, 2014

കുഞ്ഞാട്

       വന്‍ മാത്തുകുട്ടി  ഈ ഇടവകയിലെ കറകളഞ്ഞ കുഞ്ഞാടാണ്‌..,     സല്‍സ്വഭാവി ,നിഷ്ക്കളങ്കന്‍ ,കുസൃതിക്കാരന്‍  അങ്ങിനെ പോകുന്നു സ്വഭാവഗുണങ്ങള്‍ എന്നാല്‍ ഇങ്ങനെയൊന്നുമായിരുന്നില്ല കേട്ടോ.....
   
        രെകണ്ടാലും ഇട്ട്ഓടിക്കും,ചെവിപോളിക്കും വിധം അലറും ഇടവകയിലെ കൃഷിയോക്കെ നശിപ്പിക്കും ,എല്ലാവരെയും ഭയപ്പെടുത്തും,മാത്തുകുട്ടി എന്ന് കേട്ടാല്‍ തന്നെ ഇടവകയിലെ എല്ലാവരുടെയും മുട്ട്ക്കാല് വിറയ്ക്കും അത്രയ്ക്കും ഭയാനകമായിരുന്നു അവന്‍റെ വരവും ശബ്ദവും.
മാത്തുക്കുട്ടി മറ്റാരുമല്ല  നല്ല ഒന്നാംതരം  കറുത്തമുട്ടനാടാണ്‌,കൂര്‍ത്തമുനയുള്ള ബലമുള്ള  രണ്ട് കൊമ്പാണ് അവന്‍റെ അലങ്കാരമായ ആയുധം.

         വന്‍ എങ്ങനെ ഇടവകയിലെ കുഞ്ഞാടായി എന്നായിരിക്കും നിങ്ങളിടെ ചിന്ത...അത് പറയാം .....

         മാത്തുകുട്ടിയുടെ ഓണര്‍ അതായത് ഉടമസ്ഥതന്‍ അവറാച്ചനാണ്.
അവറാച്ചന്‍എന്നും മാത്തുകുട്ടിയേ വീട്ടുപറമ്പിലോ ,പച്ചപ്പുല്ല് നിറഞ്ഞ പാടത്തോ കെട്ടിയിടും എന്നാല്‍ അവറാച്ചന്‍ പോയി കഴിഞ്ഞാല്‍  കയറും പൊട്ടിച്ച് തന്‍റെ പരാക്രമങ്ങള്‍ നടത്താനായി ഓടി നടക്കും.

       ങ്ങിനെ മാത്തുകുട്ടിയേ കുറിച്ചുള്ള ഇടവകാരുടെ പരാതി      അച്ഛന്‍റെ ചെവിയിലെത്തി. ഞായറാഴ്ച കുര്‍ബാന കഴിഞ്ഞ് പോകുമ്പോള്‍ അവറാച്ചന് അച്ഛന്‍റെ വക ഒരു ഉപദേശവും.....
എന്നാല്‍ മാത്തുകുട്ടിയേ ഒഴിവാക്കാന്‍ അവറാച്ചന് കഴിയുമായിരുന്നില്ല.അത്രയ്ക്കും ജീവനായിരുന്നു. ഒടുവില്‍ ഒരു തീരുമാനത്തില്‍ എത്തി ,കയറിന്‍റെ കനം ഒന്നും കൂടി കൂട്ടുക....രണ്ട് കയറുകൊണ്ട് അവന്‍റെ കഴുത്തില്‍ കെട്ടി മറ്റേ അറ്റം റബ്ബര്‍ മരത്തിന്‍റെ അരയിലും.എന്നാല്‍ അവറാച്ചന്‍റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ട് മാത്തുകുട്ടി അവറാച്ചനും കൊടുത്തു ഒരു എട്ടിന്‍റെ പണി.ഒരു കൈയും ഒരുകാലും ഒടിഞ്ഞ് കിടപ്പിലായി അവറാച്ചന്‍. പിന്നെ ഒന്നും ചിന്തിച്ചില്ല വെട്ട്കാരന്‍ വറീതിനെ വിളിച്ച് മാത്തുകുട്ടിയേ ഏല്‍പ്പിച്ചു.

     സ്ക്കൂളില്‍ പോകാതെ മടികാണിച്ച് നില്‍ക്കുന്ന കുട്ടിയെ പോലെ മാത്തുകുട്ടി വറീതിന്‍റെ കൂടെ പോകാന്‍ മടി കാണിച്ചു എന്നാല്‍ വെട്ടുകാരന്‍ വറീതുണ്ടോ വിടുന്നു.അയാള്‍ അവനെയും വലിച്ചിഴച്ച് കൊണ്ട് തന്‍റെ  കശാപ്പുശാലായിലേക്ക് നടന്നു....

      വിടെ എത്തിയ മാത്തുകുട്ടി സഹജീവികളുടെ അടുത്ത് ശാന്തനായെങ്കിലും  വറീതും കൂട്ടരും വെട്ടുകത്തിയുമായി വരുന്നത് കണ്ട് അവനിക്ക് ഹാലിളകി ,പിന്നെ ഒന്നും നോക്കിയില്ല തന്‍റെ  കലാപരിപാടി ആരംഭിച്ചു. സഹജീവികളെയും ഭയപ്പെടുത്തി വറീതിനെയും കൂട്ടരെയും ഇടിച്ച് തെറിപ്പിച്ച് കശാപ്പുശാലയില്‍ നിന്നും പുറത്തേക്ക്  ഓടി .

       ഓട്ടം കണ്ടവരൊക്കെ  നിലവിളിച്ച് നാല് തിക്കിലേക്ക് ഓടി ,
പലരും താഴെ വീണു പലര്‍ക്കും മാത്തുകുട്ടിയുടെ ഇടിയും കിട്ടി , ചിലര്‍ മരത്തിന്‍റെ മുകളില്‍ കയറിപ്പറ്റി. എന്നാല്‍ മാത്തുകുട്ടിയുടെ വിഷമം അറിയുന്നുണ്ടോ ഇവരൊക്കെ  എല്ലാവരും അവനെ പ്രാകി.

       വന്‍ ജീവനും കൊണ്ട് ഓടി കയറിയത് പള്ളിക്കകത്തായിരുന്നു.
അന്നേരം പള്ളിയില്‍ പ്രാത്ഥന നടക്കുകയായിരുന്നു.പള്ളിയിലേക്ക് ശരവേഗത്തില്‍ ഓടിവരുന്ന മാത്തുകുട്ടിയേ കണ്ട് അച്ഛനും കപ്പ്യാരും
 പ്രാര്‍ത്ഥനക്ക് വന്നവരും പള്ളിക്ക് പുറത്തേക്ക് പ്രാണനും കൊണ്ടോടി.
അവന്‍റെ ആ  ഓട്ടം ചെന്ന് നിന്നത് ഉണ്ണിയേശുവിന്‍റെ മുന്നിലായിരുന്നു.
അവന്‍ അവിടെ കിതച്ചു കൊണ്ട് തലകുനിച്ച് കിടന്നു.
വിവരങ്ങള്‍ അറിഞ്ഞ് പള്ളിക്ക് ചുറ്റും ഇടവകക്കാരെ കൊണ്ട് നിറഞ്ഞു.
ഞായറാഴ്ച കുര്‍ബാനയ്ക്ക് വരാത്തവര്‍ പോലും  ആ പള്ളിമുറ്റത്തുണ്ടായിരുന്നു. അവര്‍ക്കാണെങ്കില്‍ അച്ഛാന്‍റെ വക ശാസനയാര്‍ന്ന ഉപദേശവും കിട്ടി.

        പ്പോഴേക്കും ശാന്തനായി മാത്തുകുട്ടി എഴുന്നേറ്റ് പള്ളിക്ക് പുറത്തേക്ക് വന്നു . അവനെ കണ്ട ഇടവകക്കാര്‍ വീണ്ടും ഓടാനുള്ള സ്റ്റാര്‍ട്ടിങ്ങ് പോയിന്‍റ് തിരയുകയായിരുന്നു പലരും ഓടിതുടങ്ങി എന്നാല്‍ അവന്‍ ശാന്തനായി അവരെയോന്നും നോക്കാതെ അച്ഛനെ മാത്രം നോക്കി.
മാത്തുകുട്ടിയുടെ ആ നോട്ടം കണ്ട് അച്ഛന്‍റെ നെഞ്ചോന്നു കാളി.

''ഡോ...കപ്പ്യാരെ അവന്‍ എന്നെ തന്നെയാണോ നോക്കിയത്''
''ആണെന്നാണ്‌ തോന്നുന്നച്ചോ''
''അവനെങ്ങാനും എന്നെ ഓടിക്കുമോടോ''
''ചിലപ്പോള്‍ ഓടേണ്ടി വരുമച്ചോ''
''കപ്പ്യാരെ....''

      കപ്പ്യരുടെ  മറുപടി  കേള്‍ക്കാത്തത് കൊണ്ട് അച്ഛന്‍ തിരിഞ്ഞു നോക്കി
എന്നാല്‍ കപ്പ്യരെ കണ്ടില്ല  അയാള്‍  പിന്നില്ലേക്ക് പോയി മറഞ്ഞ്നിന്നു
അച്ഛന്‍ ഒന്ന് പരുങ്ങി എന്നാല്‍ മാത്തുകുട്ടി പള്ളിക്ക് ചുറ്റുമുള്ള  പച്ചപ്പുല്ല് നിറഞ്ഞ ഭാഗത്തേക്ക് നടന്നു. ഓടിയ ക്ഷീണത്താലും വിശപ്പിന്‍റെ കാടിന്യത്താലും അവന്‍ ആര്‍ത്തിയോടെ പുല്ല് തിന്നാന്‍ തുടങ്ങി .
അത് കണ്ട് അച്ഛന്‍ പറഞ്ഞു

"മാത്തുകുട്ടി ഇപ്പോള്‍ ശാന്തനാണ് "

       "അവന്‍  എനി മുതല്‍ ആരെയും ഉപദ്രവിക്കില്ല , അവന് തന്‍റെ തെറ്റുകളെല്ലാം മനസ്സിലായി , തന്‍റെ തെറ്റുകളെല്ലാം ഉണ്ണിയേശുവിനോട് ഏറ്റുപറഞ്ഞിരിക്കുന്നു ,അവന് ദൈവം മാപ്പ് നല്‍കിയിരിക്കുന്നു ,അത് കൊണ്ട് എനി മുതല്‍  ഈ മാത്തുകുട്ടി  പള്ളിക്കാരുടെ കുഞ്ഞാടാണ്‌ "

       ങ്ങിനെ ഒരാഴ്ച കഴിഞ്ഞു.മാത്തുകുട്ടി പള്ളിക്ക് ചുറ്റുമുള്ള പുല്ലുകളെല്ലാം തിന്ന് കൊണ്ട് ഇടവക്കാരുടെ കുഞ്ഞാടായി ജീവിതം തുടര്‍ന്നു.
എന്നാല്‍ പതിയിരിക്കുന്ന അപകടം മാത്തുകുട്ടി  അറിയുന്നില്ല
വെട്ടുക്കാരന്‍ വറിതിന്‍റെ ഒരുകണ്ണ്‍ മുട്ടനാടായ ആ കുഞ്ഞാടിലായിരുന്നു .ഞായറാഴ്ചയിലെ കുര്‍ബാന കഴിഞ്ഞാല്‍ ഒരു മണികൂറോളം ആ കുഞ്ഞാടിന് ചുറ്റും ഒരു പരിജാരകനെ പോലെ  ഉണ്ടാകും.കാണുന്നവര്‍ക്ക് വല്ലതും ഉണ്ടോ അറിയുന്നു,ആ കുഞ്ഞാടിന്‍റെ കഴുത്തില്‍ കത്തി വെക്കാനാണ് ആ വറിത് അതിന് ചുറ്റും വട്ടമിട്ട് പറക്കുന്നത് എന്ന് എന്നാല്‍  അച്ഛനും ഇടവക്കാരും  വറിതിനെ  ഒരു മാലാഖയായിട്ടാണ് കാണുന്നത്.അങ്ങനെ മാത്തുകുട്ടി ഇപ്പോള്‍ ഇടവക്കാരുടെ കറകളഞ്ഞ ഒരു കുഞ്ഞാടായി ജീവിക്കുന്നു.

....കത്തിവെക്കാനായി വറിതിനും  ബലിയാടാവാനായി കുഞ്ഞാടായ മാത്തുകുട്ടിടെയും ജീവിതം പിന്നെയും ബാക്കി.
                                            ..........................................

Friday, February 21, 2014

നന്മയുടെ കാഴ്ച

  അവാര്‍ഡ്‌ സന്തോഷപ്പൂര്‍വ്വം ഞാന്‍ സ്വീകരിക്കുന്നു.

നന്മയുടെ കാഴ്ച  എന്ന നോവലിനാണ് ഈ അവാര്‍ഡ്‌ എനിക്ക് കിട്ടിത്.ഈ നോവല്‍ എന്‍റെ ജീവിതമാണ്. 

   ഈ നോവലിലെ ''ലക്ഷ്മി'' എന്ന പ്രധാനകഥാപാത്രം എന്‍റെ ജീവിതത്തിന് പുതിയ നിറങ്ങള്‍ നല്‍കിയ ഒരു പെണ്‍കുട്ടിയാണ് തട്ടത്തിന്‍ മറയത്തില്‍ പറയുന്നതു പോലെ ‘അവളെ കണ്ടപ്പോള്‍ എനിക്ക്''ചുറ്റുമുള്ളതൊന്നും കാണാന്‍  പറ്റൂല സാറേ'' എന്നൊന്നും   എനിക്ക്   പറയാന്‍ പറ്റില്ല.  കാരണം, അവളെ കണ്ടപ്പോഴാണ് (സോറി ,  അടുത്തറിഞ്ഞപ്പോള്‍ )എനിക്ക്ചുറ്റുമുള്ളതൊക്കെ കാണാന്‍ സാധിച്ചത് . അതുവരെ എന്‍റെ ജീവിതം ഇരുട്ടിലായിരുന്നു.        

   ജന്മനാ കാഴ്ചയില്ലാത്ത ഒരാളായിരുന്നു ഞാന്‍.അവളുടെ കണ്ണുകളിലൂടെ ഞാന്‍ കണ്ടത് എനിക്ക് ചുറ്റുമുള്ള കാഴ്ചകളായിരുന്നു.അവളുടെ കണ്ണുകളിലൂടെക്കണ്ട കാഴ്ചകള്‍ അവളുടെ സുന്ദരമായ ശബ്ദത്തില്‍എനിക്ക് വിവരിച്ചു തരികയായിരുന്നു.

വര്‍ണ്ണങ്ങളും  പ്രകൃതിയും പുഴകളും തോടുകളും അരുവികളും മലകളുംവൃക്ഷങ്ങളും പക്ഷികളും തുമ്പികളും ശലഭങ്ങളും മൃഗങ്ങളും, അങ്ങനെഭൂമിയിലെ എല്ലാ കാഴ്ചകളെപ്പറ്റിയും അവയുടെ നിറങ്ങളെ പറ്റിയും  രൂപങ്ങളെ  പറ്റിയും  അവള്‍ എനിക്ക് പറഞ്ഞു തന്നു.ഞാന്‍ അവയോക്കെ എന്‍റെ ഉള്‍കാഴ്ചയില്‍ തിരിച്ചറിഞ്ഞു.

  അവള്‍ ആലിസ്. കൈക്കുഞ്ഞായിരിക്കുമ്പോഴേ അനാഥത്വത്തിന്‍റെ പടുകുഴിയിലേക്ക് വിണവള്‍. മാതാപിതാക്കൾ ആരാണെന്നറിയാതെ തനിക്കു ചുറ്റുമുള്ളവരെസ്നേഹത്തോടെ അച്ഛനെന്നും അമ്മയെന്നും വിളിച്ച് വളര്‍ന്നവള്‍...

  അപ്പന്‍ എന്‍റെ തല കാണുന്നതിനു മുന്‍പേ  പോയി.അമ്മച്ചി എനിക്ക് അഞ്ചു വയസ്സായപ്പോഴും. ജന്മനാ കഴ്ചയില്ലത്തതു കൊണ്ട് അപ്പന്‍റെ അമ്മയാണ് എന്നെ നോക്കിവളര്‍ത്തിയത്. അവര്‍ക്ക് വയ്യാതായപ്പോള്‍ എന്നെഅനാഥാലയത്തിലാക്കി.അവിടെനിന്നാണ് ഞാന്‍ അവളെ അറിയുന്നത്. ഒരു കൈ സഹായം തന്നാണ്എന്നെ അവളും അവളെ ഞാനും  അടുത്തറിയുന്നത്. 

  ഒരു ദിവസം എന്‍റെ കൈ പിടിച്ച് അവള്‍ എന്നെ വിഴ്ചയില്‍ നിന്ന് കാഴ്ചയുടെയും ചങ്ങാത്തത്തിന്‍റെയുംലോകത്തേക്ക് എഴുന്നേല്‍പ്പിക്കുകയായിരുന്നു. എന്‍റെ ഒരു നന്ദി വാക്കിന് ചിരി ശബ്ദം നല്‍കി ആ നന്ദി ഏറ്റുവാങ്ങി...ഒപ്പം എന്നെയും....പിന്നീട് എനിക്ക് കൂട്ട് അവളായിരുന്നു. ചുറ്റുമുള്ള കാഴ്ച്ചയുടെ ലോകം എനിക്ക് തുറന്നു തരികയായിരുന്നു.

  ഒരു ദിവസം സംസാരിച്ചു കൊണ്ടിരിക്കുന്ന സമയത്ത് അവള്‍ എന്നോട് പറഞ്ഞു

"ഒരുനാള്‍ ഞാന്‍ നിങ്ങളോടൊപ്പം ഇല്ല എങ്കില്‍ നിങ്ങള്‍ക്ക് എന്ത് ചെയ്യും?"

"ഞാന്‍ വിണ്ടും ഇരുട്ടിലാകും. എന്തേ നീ അങ്ങനെ ചോദിച്ചേ ?" അവള്‍ ഒന്നും മിണ്ടിയില്ല.

''ഞാന്‍ നിനക്കൊരു അധികപ്പറ്റായെന്നു തോന്നുന്നോ?"

"അങ്ങനെ ഒന്നുമില്ല.''  

''ഒരു ദിവസം ഞാന്‍ പോകും, തിരിച്ച് വരാത്ത ലോകത്തേക്ക്.  എന്നാല്‍ എന്‍റെ ആ യാത്ര നിങ്ങള്‍ക്ക് ഒരു പുതിയ ജീവിതമാണ്‌ സമ്മാനിക്കുന്നത്."

"നീ എന്താ പറഞ്ഞു വരുന്നത്?"

അവള്‍ ഒന്നും മിണ്ടാതെ എന്‍റെ കൈ പിടിച്ച് അവളുടെ ലക്ഷ്യത്തിലേക്ക് എന്നെയും നയിച്ചുകൊണ്ട് നടന്നു.എന്‍റെ തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്ക് അവള്‍ മറുപടി നല്‍കിയില്ല.  പിന്നെ ഒന്നുംചോദിക്കാതെ അവളോടൊപ്പം അവള്‍ നയിക്കുന്ന പാതയിലൂടെ ഞാനും നടന്നു .

  അടുത്ത പ്രഭാതം എനിക്ക് നല്‍കിയത് ഒരു ദുഃഖ വാര്‍ത്തയായിരുന്നുഎന്‍റെ കൂട്ടുകാരി, കുഞ്ഞനുജത്തി, എന്‍റെ വെളിച്ചം എന്നൊക്കെവിശേഷിപ്പിക്കാവുന്ന, എന്നോടൊപ്പം കൂടെ നടന്നിരുന്ന ആലിസ് ഈ ലോകത്ത് നിന്നും എന്നെ തനിച്ചാക്കി പോയിരിക്കുന്നു. അവള്‍ ഒരു കാന്‍സര്‍ രോഗിയായിരുന്നു. രോഗം അറിയാന്‍ വൈകിയതു കാരണം ചികിത്സ കാര്യമായി തുണച്ചില്ല.  

  സത്യത്തിൽ ദൈവം അവളുടെ ആയുസ്സിനു കുറച്ചേ വില കല്പിച്ചുള്ളു എന്ന് വേണംകരുതാന്‍.അവള്‍ പറഞ്ഞതുപോലെ ഒരു പുതിയ ജീവിതമായിരുന്നു പിന്നീട് എനിക്ക് ലഭിച്ചത്. തന്‍റെ  കണ്ണുകള്‍ എനിക്കായി അവള്‍ സമ്മാനിക്കുകയായിരുന്നു.

 ഇന്ന് എനിക്ക് ചുറ്റുമുള്ള ഈ ലോകം അവളുടെ കണ്ണുകളിലൂടെ ഞാന്‍ കാണുകയാണ്.ഒപ്പം അവളുടെ സാനിധ്യവും. അവളുടെ കണ്ണുകളിലുടെ എന്‍റെ ഉള്‍കാഴ്ചയില്‍ നിന്നും പിറന്നതാണ് ഈ നോവല്‍ . 

ഈ അവാര്‍ഡ്‌ നല്‍കിയ നിങ്ങള്‍ക്ക് ഒരുപാട് നന്ദി....


Sunday, January 5, 2014

ചിത്ര ശലഭങ്ങളോട്

ഭൂമിയില്‍വസന്തം വരുമ്പോള്‍
മലയോരങ്ങളിലെ മലര്‍വാടിയില്‍
പാറിക്കളിക്കുന്ന ചിത്രശലഭങ്ങളെ
നിങ്ങളുടെ സൗന്ദര്യത്തെ കുറിച്ച്
വര്‍ണ്ണിക്കാന്‍ എനിക്ക് വാക്കുകളില്ല
നിങ്ങളെ പോലെ പറന്നുയരാനും
ആടിക്കളിക്കാനും ആര്‍ത്തുല്ലസിക്കാനും
നിങ്ങളോടൊപ്പം കൂട്ടുകൂടാനും
എനിക്ക് വീര്‍പ്പ് മുട്ടുകയാണ്
നിങ്ങള്‍ക്കുള്ളത്‌ പോലെ എനിക്കും
ചിറകുകളുണ്ടായിരുന്നെങ്കില്‍
പൂവിന്‍റെ മുകളില്‍ വട്ടമിട്ട് പറന്ന്
തേന്‍ കുടിച്ച് പൂവിന്‍റെ ഇലയില്‍
കിടന്നുറങ്ങുമായിരുന്നു.
ഹേ...ചിത്ര ശലഭങ്ങളെ
നിങ്ങള്‍ എന്നെ വിളിക്കില്ലേ
ഒരു  ഒരു ദേശാടനത്തിന്....

















Related Posts Plugin for WordPress, Blogger...