Monday, June 3, 2019

കുഞ്ഞാപ്പുനെ തോല്‍പ്പിച്ച കണക്ക്



നാളെ സ്കൂള്‍ തുറക്കുന്നതറിഞ്ഞ് കുഞ്ഞാപ്പു ആകെ വിശമത്തിലായി.
കഴിഞ്ഞ വര്‍ഷം ഇരുന്ന അതേ ക്ളാസില്‍ വീണ്ടും ഇരിക്കണമല്ലോ എന്നോര്‍ക്കുമ്പോഴാണ് ഒരു വിഷമം
അവനെ അതേ ക്ളാസില്‍ ഇരുത്തിച്ചത് ആ ഹലാക്ക് പിടിച്ച കണക്കായിരുന്നു
അവന്‍ ചെയ്ത കണക്ക് കൂട്ടലോക്കെ അവനിക്ക് ശരിയായിരുന്നു
എന്നാല്‍ രാമുണ്ണി മാഷിന്‍റെ കണക്ക് കൂട്ടലില്‍ അതോക്കെ തെറ്റായിരുന്നു.

അവധിക്കാലത്ത് നടത്തിവന്ന ബിസിനസ്സും അപ്പാടെ തകര്‍ത്തതും ഇതേ കണക്ക് കൂട്ടലായിരുന്നു.
നാരങ്ങ മിഠായിയും തേനുണ്ടയും ആയിരുന്നു പ്രധാന ബിസിനസ്.
വീടിന്‍റെ കിഴക്കേ ഭാഗത്ത് പടര്‍ന്ന് പന്തലിച്ച് കായ്ച്ച് നില്‍ക്കുന്ന കണ്ണിമാങ്ങ മാവിന്‍റെ  ചൊട്ടിലായിരുന്നു ബിസിനസ്സ് കേന്ദ്രം
നാല് ഓലമടയിലും ഓലയിലും പണിത ഒരു കൊച്ചു കട
ഉമ്മാനോട് കരഞ്ഞ് ബഹളം വെച്ച് മമ്മുട്ടിച്ചാന്‍റെ കടയില്‍ നിന്ന് വാങ്ങിച്ച മിഠായികള്‍ രണ്ട് ഹോര്‍ലിക്സ് കുപ്പിയില്‍ നിറച്ചായിരുന്നു ബിസിനസ്.


കുഞ്ഞാപ്പുന്‍റെ ബിസിനസ്സ് സാമ്രാജ്യത്തെ കുറിച്ചറിഞ്ഞ അയല്‍പ്പക്കത്തെ
വള്ളിനിക്കറിട്ട കുട്ടിപട്ടാളങ്ങള്‍ ആ കടയുടെ ചുറ്റു കൂടി
കയ്യില്‍ പൈസയുള്ളവര്‍ അവര്‍ക്ക് ആവശ്യമുള്ളത് വാങ്ങി കഴിച്ചു
പൈസ ഇല്ലാത്തവര്‍ മറ്റുള്ളവര്‍ കഴിക്കുന്നത് നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളു.
നാണയ തുട്ടിനായ് വീട്ടില്‍ കരഞ്ഞവര്‍ക്ക് അടി കിട്ടിയത് മാത്രം മിച്ചം


എന്നാല്‍ ആ ബിസിനസ് അതിക കാലം നീണ്ട് നിന്നില്ല മുന്നാം നാള്‍ പൂട്ടികേട്ടെണ്ടി വന്നു  കാരണ കസ്റ്റമരുടെ വരവ് കുറഞ്ഞു...വീട്ടില്‍ നിന്ന് അടികിട്ടിയവര്‍ പിന്നെ ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയില്ല...മറ്റുള്ളവരുടെ കൈയിലെ പണവു തീര്‍ന്നു പോരാഞ്ഞ് വീട്ടില്‍ നിന്ന് അടിയു കിട്ടി തുടങ്ങി
കസ്റ്റമരുടെ വരവ് കുറഞ്ഞതോടെ കുഞ്ഞാപ്പുന്‍റെ കണ്ണ് ഹോര്‍ലികസ് കുപ്പിയിലേക്കായി...മിഠായി കൊതിയനായ കുഞ്ഞാപ്പു ഓരോന്നു വായിലോട്ടേക്ക് ഇട്ടുകൊണ്ടിരുന്നു
ബാക്കി കണക്കിന്‍റെ കളിയില്‍ നഷ്ടവു വന്നു
മുതലില്‍ നിന്ന് ലാഭം വന്നത് കുഞ്ഞാപ്പുന്‍റെ വയര്‍ നിറഞ്ഞത് മാത്രം

ബിസിനസ്സ് നഷ്ടത്തിലായി എന്നറിഞ്ഞ ഉമ്മ ആ ഹോര്‍ലിക്സ് കുപ്പികള്‍ ജപ്തി ചെചെയ്തു.
ഇപ്പോ ഉമ്മ ആ ഹോര്‍ലിക്സ് കുപ്പിയില്‍ കടുമാങ്ങ അച്ചാര്‍ ഇട്ടിരിക്കുകയാണ്.
കുഞ്ഞാപ്പു ഇപ്പോ ആ കുപ്പികള്‍ നോക്കി അതിലുണ്ടായരുന്ന മിഠായികളെ ഒരു നേടുവീരപ്പോടെ ഓര്‍ത്തുകൊണ്ടിരുന്നു.
ഇങ്ങനെ ഇരിക്കേയാണ് കുഞ്ഞാപ്പുന്‍റെ ഇക്ക വന്ന് ആ ഞെട്ടിക്കുന്ന വാര്‍ത്ത
വീട്ടില്‍ അവതരിപ്പിക്കുന്നത്.

പ്രിയപെട്ടവരെ നമ്മുടെ കുഞ്ഞാപ്പുന്‍റെ വിദ്യഭ്യാസ കാലഘട്ട ഇവിടെ അവസാനിക്കുന്നില്ല. അവന്‍ നമ്മളെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് അവന്‍ നാലാ ക്ളാസില്‍ നിന്നു വീണ്ടും
അഭിമാനപൂര്‍വ്വ തോല്‍വി സമ്മതിച്ചിരിക്കുകയാണ്.

ഇ വര്‍ത്ത കേട്ടതും കുഞ്ഞാപ്പുന്‍റെ മനസ്സിലേക്ക് ആദ്യ ഓടികയറിയത് രാമുണ്ണിമാഷിന്‍റെ ചൂരല്‍ അടിയേ കുറിച്ചാണ്
തന്നെ തോല്‍പ്പിച്ചത്  ആ ഹലാക്ക് പിടിച്ച കണക്കാണ് എന്ന ബോധ്യം വന്ന കുഞ്ഞാപ്പു,
അതിനെ പിടിച്ച് കേട്ടിയേപറ്റു എന്ന ഉറച്ച തീരുമാനത്തില്‍ നാളെ സ്കൂളിലേക്ക് പുറപ്പെടാന്‍ പോവുകയാണ്.
എനി കണക്കാണോ അല്ല കുഞ്ഞാപ്പു ആണോ വിജയിക്കുക എന്ന് കണ്ടറിയണം.

http://www.malabarflash.com/2019/06/story-habeeb-kunnil.html?m=0



Wednesday, March 14, 2018

സ്മാർട്ടായ കൂവൽ

''എന്താ കോഴിമൂപ്പാ ഇന്നത്തെ കൂവലിന് ശക്തി പോരായിരുന്നല്ലോ''
ചോദ്യം കേട്ട് പുറകിലേക്ക് തിരിഞ്ഞു തന്റെ തനതായ ശൈലിയിൽ 
കുട്ടനാടിനെ വലത്തോട്ടും ഇടതൊട്ടും
തല തിരിച്ചു അടിമുടി ഒന്ന് നോക്കി.
ഹേ.... ഞാന്‍ കൂവിയെന്നോ ,ഇയാള്‍ക്ക് ഇതെന്തു പറ്റി..കോഴിമൂപ്പൻ പിറുപിറുത്തു.
ഇയാള് ഇവടത്ത് കാരനോന്നുമല്ലേ
ഇയാള്‍ക്ക് ലോകത്തിന്‍റെ മാറ്റങ്ങളൊന്നും അറിഞ്ഞൂടെ.
"എന്ത് പറ്റി ശബ്ദത്തിന്"
കുട്ടനാട് ചോദ്യം വിണ്ടും കോഴിമൂപ്പന്‍റെ മുന്നില്‍ എറിഞ്ഞിട്ടു.
"ഡാ ... വയസ്സ നിങ്ങള്‍ ഏത്  കാലത്താണ് ജീവിക്കുന്നത്.
ഇപ്പോ സ്മാര്‍ട്ട്‌ കാലമാണ ഡോ
അതായത് ന്യൂ ജനറേഷന്‍
ഇക്കാലത് നമ്മളെ കൂവല്‍ കെട്ടല്ല മനുഷ്യര്‍
എഴുന്നേൽക്കുന്നത്,
മൊബൈലിലെ  റിംഗ് ട്യൂൺ കോഴികളുടെ കൂവല്‍ കേട്ടാണ് എഴുന്നേൽക്കുന്നത്.
അത് മനസ്സിലാക്കിയ ഞാന്‍ കൊല്ലം ഒരുപാടായി ഒന്ന് ഉച്ചത്തില്‍ കൂവിയിട്ട് ...എന്‍റെ സങ്കടം ആരോട് പറയാനാ.
അതും പറഞ്ഞു കോഴി മൂപ്പന്‍ തെങ്ങിന്‍ തോപ്പിലേക്ക്  നടന്നു...
അന്നേരം ഇത് കേട്ട കുട്ടനാട് ഒന്ന് കരയാൻ മടിച്ചു നിന്നു...

Wednesday, November 8, 2017

പരാതി

ഒരു തിമിംഗലം  പോയിട്ട്
ഒരു കുഞ്ഞു മത്സ്യം പോലും
അതിനെ തൊട്ട് നോക്കിയില്ല,
കാരണം
ചൂണ്ടയ്ക്കും  കൈക്കും ഇടയിലുള്ള
ചരടിന്  ബലം പോരാ എന്നായിരുന്നു
അവരുടെ പരാതി

Tuesday, January 10, 2017

തിരിച്ചറിവ്


അന്ന്
വാപ്പയും സഹോദരങ്ങളും
പ്രവാസങ്ങള്‍ക്ക് ഇടവേള  നല്‍കി
സ്വന്തം കൂടാരത്തില്‍ ചേക്കേറുമ്പോള്‍
നല്ല അത്തര്‍ മണമായിരുന്നു അവർക്ക്

ഇന്ന്
അവര്‍ സഞ്ചരിച്ച പ്രവാസ വഴിയിലൂടെ
സഞ്ചരിക്കുമ്പോള്‍
ഞാന്‍ തിരിച്ചറിയുന്നു

അത്
ചോര നീരാക്കിയ വിയര്‍പ്പിന്‍റെ മണമായിരുന്നു എന്ന്.

Tuesday, July 12, 2016

നിന്‍റെ വരവിനായ്‌....

മഴയുടെ കുളിരില്‍-
നിറയുമ മനസ്സില്‍,
കൊതിയേറും മോഹങ്ങള്‍ തന്നു.
പിരിയില്ലെന്നോരുവാക്ക് -
മൊഴിഞ്ഞു നീ അകലുമ്പോള്‍,
പിടയുന്ന മനസ്സുമായി നിന്നു.

കുളിരുന്ന നിലാവുള്ള രാത്രിയില്‍-
നീ വരില്ലെന്നറിഞ്ഞിട്ടും,
തിരയെണ്ണി അകലെ ഞാന്‍
നോക്കി നിന്നു.
നിന്‍റെ വരവിനായി-
ഞാന്‍ കാത്തിരുന്നു.

Saturday, June 11, 2016

അവൾ

കൂടെ പോരുന്നോ എന്ന് ചോദിച്ചപ്പോള്‍ ഒരു മടിയും കൂടാതെ ഒരു പരിഭവവും ഇല്ലാതെ എന്നോടുള്ള വിശ്വാസത്തില്‍ കൂടെ ഇറങ്ങി വന്നു.
ആ യാത്രയിലെ വഴിക്കാഴ്ചകൾ കണ്ട്
ഞാൻ മുന്നിലും അവൾ പിന്നിലുമായി നടന്നു.

വയലും ,തോടും, പാലവും കടന്ന് ഒരുപാട് ദൂരം ആ യാത്ര തുടര്‍ന്നു.
ലക്ഷ്യമില്ലാത്ത ആ യാത്ര അവള്‍ക്ക് അത്ര ബോധിച്ചില്ല .
അവൾ ആ യാത്രയുടെ പകുതിക്ക് വെച്ച് കൂടെ പോരാന്‍ മടി കാണിച്ചു,
അത് മാത്രമല്ല "എവിടേക്കാ"?  എന്ന ചോദ്യമുയര്‍ത്തി അവള്‍  എന്നെ ഒന്ന് നോക്കി.

ഞാൻ അവളുടെ ആ ചോദ്യത്തിന് ഉത്തരമെന്നോണം ഒന്ന് പുഞ്ചിരിച്ചു .
എന്നിട്ട് കൂടെ പോരാൻ പറഞ്ഞു
കുറച്ചു ദൂരം കൂടി നടന്നു . അപ്പോഴേക്കും ആ യാത്ര അവള്‍ക്ക്  ശരിക്കും മടുത്തിരിന്നു .പാതിവഴിയില്‍ അവള്‍ ആ യാത്ര അവസാനിപ്പിച്ചു.
കൂടെ പോരാന്‍ വിളിച്ചിട്ടും അവള്‍ കൂട്ടാക്കിയില്ല.
യാത്രയുടെ ലക്ഷ്യം പറയാതെ എനി ഒരടി മുന്നോട്ടില്ല എന്നവള്‍ ശഠിച്ചു. എന്നാല്‍  അവളുടെ ആ  വാശിക്ക് മുന്നിൽ  എനിക്ക് മുട്ട് മടക്കേണ്ടി വന്നു.

അടുത്ത് ചെന്ന് തല തലോടിക്കൊണ്ട് എല്ലാം തുറന്നു പറഞ്ഞു.

"ശങ്ക വേണ്ട , കുറച്ചു ദൂരം കൂടി നടന്നാൽ ആ വടക്ക് ഭാഗത്ത് ഒരു കുന്നിന്‍ ചെരുവുള്ള  കാര്യം നിനക്കറിയാലോ . അവിടെ നല്ല പച്ച പുല്ലു തളിർത്തിട്ടുണ്ട്
അവിടെ ചെന്ന് നിനക്ക് വയറു നിറയെ പച്ചപ്പുല്ല്  കഴിക്കാം."

ഇത് കേട്ടതും തന്‍റെ മടിയൊക്കെ കളഞ്ഞ്
ആ കുന്നിൻ മുകളിലേക്ക് ആഹ്ലദത്തോടെ എനിക്ക് മുന്നേ എന്നെയും വലിചിഴച്ചു കൊണ്ട്  അവൾ ഓടി . ഞാൻ പിറകെയും ....



Wednesday, December 2, 2015

കുഞ്ഞിക്കിളി


     സൂന്ദരമായ ഒരൂ കാട് ,പലതരം പക്ഷികള്‍ ,മൃഗങ്ങള്‍,പൂമ്പാറ്റകള്‍.അരുവികള്‍.വലിയ വലിയ മരങ്ങള്‍,സുന്ദരമായ പൂക്കള്‍ ഉള്ള ചെടികള്‍...തുമ്പികള്‍...അങ്ങനെ ഒരുപാട്   ജീവികള്‍ അതിവസിക്കുന്ന ഒരു സുന്ദരമായ ഒരു കാട്.

ആ കാട്ടില്‍ ഏറ്റവും പഴക്കം ചെന്ന ഒരു വയസ്സന്‍  മരമുണ്ട് . ആ മരത്തിന്‍റെ ഒരു ചില്ലയ്ക്ക്  മുകളിലെ  മാളത്തില്‍  ഒരു കിളികുടുംബം കൂട്കെട്ടി താമസിച്ചിരുന്നു.
അമ്മക്കിളിയും അച്ഛന്‍കിളിയും ഒരു കുഞ്ഞിക്കിളിയും അടങ്ങുന്നതാണ് കുടുംബം. 

കുഞ്ഞിക്കിളിക്ക് പറക്കാന്‍ പ്രായമാവാത്തത് കൊണ്ട്  അമ്മക്കിളിയും അച്ഛന്‍കിളിയും അവനെ തനിച്ചാക്കിയാണ് ഭക്ഷണം തേടിപോകുന്നത്.
അവര്‍ ഭക്ഷണവുമായി തിരിച്ചു വരും വരെ അവന്‍ പുറത്തെ കാഴ്ചകള്‍ കണ്ടുകൊണ്ടിരിക്കും.

പക്ഷികള്‍ പറന്നുയരുന്നതും,
പറക്കാന്‍ പക്ഷികുഞ്ഞുങ്ങള്‍ പരിശ്രമിക്കുന്നതും,
പറക്കാന്‍ പ്രായമായ പക്ഷികുഞ്ഞുങ്ങള്‍ പറന്ന് ചിരിച്ച് കളിക്കുന്നതും
പൂമ്പാറ്റകളും തുമ്പികളും പറന്നു പോകുന്നതും അങ്ങിനെ എല്ലാം.

ഇതൊക്കെയാണെങ്കിലും  കുഞ്ഞിക്കിളിക്ക് ഒരു സങ്കടമേ ഉണ്ടായിരുന്നുള്ളു,
തന്‍റെ കൂടപ്പിറപ്പിനെ ഓര്‍ത്ത്,
കൂട്ടിനിരിക്കാനും കൂടെ കളിക്കാനും ആ കൂടപ്പിറപ്പില്ലല്ലോ എന്നൊരു സങ്കടം.

മുട്ടയായിരുന്നകാലത്ത് അമ്മയും അച്ഛനും ഭക്ഷണം തേടിപോയപ്പോള്‍ പാമ്പന്‍മാളത്തില്‍ നിന്നും ഉഗ്രവിഷമുള്ള മൂര്‍ഖന്‍പാമ്പ് വന്ന് കൂടപ്പിറപ്പുണ്ടായിരുന്ന മുട്ട ആ മൂര്‍ഖന്‍പാമ്പ് വിഴുങ്ങുകയായിരുന്നു.

കുഞ്ഞിക്കിളി ഉണ്ടായിരുന്ന മുട്ടയേയും വിഴുങ്ങാന്‍നേരം അമ്മയും അച്ഛനും  എത്തുകയും പാമ്പിനെ കൊത്തി ഓടിക്കുകയും ചെയതു.
അത് അച്ഛനും അമ്മയ്ക്കും സഹിക്കുന്നതിലും അപ്പുറമായിരുന്നു.

അന്ന് മുതല്‍ കുഞ്ഞിക്കിളിക്ക് സുന്ദരമായ രൂപവും ആരോഗ്യവും വരും വരെയും അച്ഛനോ അമ്മയോ കൂട്ടിനുണ്ടാകും. 
കൂടിനു പുറത്തിറങ്ങരുത് എന്ന അച്ഛന്‍റെയും അമ്മയുടെയും നിര്‍ദേശമുള്ളതിനാല്‍ പുറം കാഴ്ചകളും കണ്ട് കൂട്ടില്‍ തന്നെ ഇരുന്നു.
എന്നാല്‍ മനസ്സിലെ പറക്കാനുള്ള ആഗ്രഹം കൂടികൂടി വന്നു..... 
അയല്‍പക്കത്തുള്ള കുഞ്ഞിക്കിളികളോടൊപ്പം പറന്നുകളിക്കാനും അവനിക്കു അതിയായ ആഗ്രഹം ഉണ്ടായി.
തുമ്പികളെ പോലെയും പൂമ്പാറ്റകളെ പോലെയും പറക്കാന്‍ അവന്‍റെ മനസ്സു വെമ്പല്‍ കൊണ്ടു. 
പക്ഷേ അച്ഛന്റെയും അമ്മയുടെയും പുറത്തിറങ്ങരുത് എന്ന നിര്‍ദ്ദേശം അവനെ ആ ആഗ്രഹത്തില്‍ നിന്നെല്ലാം പിന്തിരിപ്പിച്ചു.

അങ്ങിനെ ദിവസങ്ങള്‍ കടന്നുപോയി...
കുഞ്ഞിക്കിളി കുറച്ചും കൂടി വളര്‍ന്നു..ഒപ്പം അവന്‍റെ പറക്കാനുള്ള ആഗ്രഹവും ..


പതിവുപോലെ അന്നും അമ്മക്കിളിയും അച്ഛന്‍ക്കിളിയും ഭക്ഷണം തേടി പുറത്തേക്ക് പോയി.
പുറത്തിറങ്ങരുത് എന്ന പതിവ്   നിര്‍ദേശവും നല്‍കിയാണ്‌ അവര്‍ യാത്രയായത് 

എന്നാല്‍ അവന്‍റെ പറക്കാനുള്ള മോഹം ആ നിര്‍ദേശങ്ങളെ അവഗണിച്ച്  കൂടിനു വെളിയില്‍ ഇറങ്ങാന്‍ പ്രേരിപ്പിച്ചു 
അങ്ങിനെ ആദ്യമായി അവന്‍ കൂടിനു വെളിയിലേക്ക് ഇറങ്ങി.
ആ ചുറ്റുപാടും ഒന്ന് വീക്ഷിച്ച് കുഞ്ഞു ചിറകുകള്‍ ഒന്ന്  വിടര്‍ത്തി  സന്തോഷം കൊണ്ട് ഉച്ചത്തില്‍ സബ്ദമുണ്ടാക്കി.
കണ്ണുകള്‍ പതിയേ അടച്ച്  ശ്വാസം മെല്ലെ വലിച്ച്  ആ സ്വാതന്ത്യം വേണ്ടുവോളം ആസ്വതിച്ചു.
                                                           
                                                                     .................................
                                                  

കുഞ്ഞിക്കിളിയുടെ ആ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ആ രണ്ടു കണ്ണുകള്‍ ആ ശബ്ദം കേട്ട ഭാഗത്തേക്ക് തിരഞ്ഞു.
അത്   പരുന്തന്‍കാട്ടിലെ ശക്തനായ  ഒരു പരുന്തായിരുന്നു  .
ഒരു കുഞ്ഞിക്കിളി കൂടിനു വെളിയില്‍ നില്‍ക്കുന്നത് കണ്ടു ഉടനെ ആ ഭാഗത്തേക്ക് ശബ്ദമുണ്ടാക്കാതെ പറന്ന്  ആ വയസ്സന്‍ മരത്തിന്‍റെ തൊട്ടടുത്ത മറ്റൊരു മരത്തില്‍ പറന്നിറങ്ങി കുഞ്ഞിക്കിളിയുടെ ഓരോ ചലനവും ശ്രദ്ധയോടെ നോക്കി നിന്നു.

തന്‍റെ കുഞ്ഞുചിറക് ഒന്ന് ചെറുതായി വീശി നോക്കി.
ആദ്യം ഒന്ന് പിഴച്ചത് കാരണം മരകൊമ്പില്‍ നിന്നും കല്‍ വഴുതി.
ഭാഗ്യം കൊണ്ട് തഴേക്ക്‌ വിണില്ല.
പറക്കാനുള്ള അവന്‍റെ മോഹത്തെ ആ വിഴ്ച തടഞ്ഞു നിര്‍‍ത്തിയില്ല 
ഒന്നും കൂടി ശ്രമിച്ചു നോക്കി പക്ഷേ സാധിച്ചില്ല.

കുറേനേരത്തെ പരിശ്രമത്തിനു ശേഷം വിണ്ടു ഒരിക്കല്‍ കൂടി തന്‍റെ ചിറകുകള്‍ വായുവില്‍ ശക്തിയായി വിശി,
തന്‍റെ ആഗ്രഹം പോലെ കുഞ്ഞിക്കിളി വായുവില്‍ പറന്നുയര്‍ന്നു.
പതിയെ പതിയെ കുഞ്ഞു ചിറകുകള്‍ ഉയര്‍ത്തിയും താഴ്ത്തിയും  വായുവില്‍  പറന്നു പൊങ്ങി ആ  വയസ്സന്‍ മരത്തിനു ചുറ്റും പറന്നു കളിച്ചു ,
പറക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തില്‍ എല്ലാം മറന്നു ദൂരേക്ക്‌ കൂട് വിട്ട് ഒരുപാട് ദൂരം പറന്നു .

ഈ സമയമത്രയും  ഈ കാഴ്ചകളൊക്കെ കണ്ട് തൊട്ടപ്പുറത്തെ മരത്തില്‍ ഇരുന്ന പരുന്ത്
ഒരു വേട്ടക്കാരന്റെ കൌശല ബുദ്ധിയോടെ കണ്ണും കാതും നഖവും  വേട്ടക്ക്  വേണ്ടി  ഒരുക്കി   
ആ വലിയ ചിറകുകള്‍ വിശി കുഞ്ഞിക്കിളിക്ക് പിന്നാലെ പറന്നു.

അവന്‍  ആ സമയം പറന്ന് ഉല്ലസിച്ചുകൊണ്ടിരുന്നു.

അപ്പോഴാണ് പിറകില്‍ നിന്നും വലിയ ചിറകടിയുടെ ശബ്ദം കേട്ടത്.
കുഞ്ഞിക്കിളി പിറകിലേക്ക് നോക്കി. 

''അയ്യോ...പരുന്ത് ''

അവന്‍ പേടിച്ച് തന്‍റെ കുഞ്ഞു ചിറകുകള്‍ ശക്തിയായി വിശിയടിച്ചു.
ഏതു വഴിയെ സഞ്ചരിക്കാന്‍ പറ്റുമോ അതിലൂടെയൊക്കെ അവന്‍ വേഗത്തില്‍ പറന്നു  , പിറകെ പരുന്തും.

അങ്ങിനെ ഒരുപാട് ദൂരം കടന്നുപോയി,
കുഞ്ഞിക്കിളിക്ക് തന്‍റെ ചിറകുകള്‍ തളരുന്നത് പോലെ തോന്നി എന്നാലും ചിറകുകള്‍ ശക്തിയായി വിശി പറന്നു.
പിറകെ പരുന്തും, ഈ  കാഴ്ചകള്‍ കണ്ട് മറ്റു പക്ഷികള്‍ പേടിച്ച് അവരുടെ കൂടുകളില്‍ ചേക്കേറി.

നിശബ്ദനായ മറ്റൊരു വെട്ടകാരന്‍ കൂടി കുഞ്ഞിക്കിളിയെയും പരുന്തിനേയും ആ സമയം നിരിക്ഷിക്കുന്നുണ്ടായിരുന്നു...
അത്  പാമ്പന്‍ മാളത്തിലെ കരിമൂര്‍ഖനായിരുന്നു...കരിമൂര്‍ഖന്‍റെ ലക്ഷ്യം ഒരിക്കല്‍ കൈവിട്ടുപോയ ആ കുഞ്ഞിക്കിളി ആയിരുന്നു...
                                                             
                                                               ....................................


ഈ സമയം പൊടുന്നനെ  ആകാശം കാര്‍മേഘങ്ങളാല്‍ ഇരുണ്ടു കൂടി കാട് മുഴുവന്‍ ഇരുട്ട് പരന്നു  പെട്ടന്ന് ശക്തമായ ഇടിയും മിന്നലും  പതിച്ചു ഒപ്പം ശക്തമായ കാറ്റും മഴയും . 

എന്നാല്‍  ആ മിന്നൽ   വന്ന് പതിച്ചത് കുഞ്ഞിക്കിളിയും പരുന്തും പറന്നു പോകുന്ന വഴിയിലൂടെ ആയിരുന്നു,അതിന്‍റെ ശക്തിയില്‍ കുഞ്ഞിക്കിളിയും പരുന്തും താഴെക്ക് പതിച്ചു, 
ആ വീഴ്ചയില്‍  രണ്ടു പേരും  ബോധരഹിതരായി. മഴയും കാറ്റും ശക്തമായി തുടര്‍ന്നു ,

ഒരുപാട് നേരത്തിനു ശേഷം മഴയുടെയും കാറ്റിന്‍റെയും  ശക്തി കുറഞ്ഞു.
ഇരുട്ട് പതിയേ വെളിച്ചത്തിന് വഴിമാറി ,
പതിയെ പതിയെ മഴ ശക്തി കുറഞ്ഞുവന്നു.പിന്നെ മഴ ചാറ്റല്‍ മഴയായി തുടര്‍ന്നു

മരചില്ലകളില്‍ നിന്നും ഇലകളില്‍ നിന്നും മഴതുള്ളികള്‍  കുഞ്ഞുചെടികളിലെ ഇലകളിലും ഒഴികിപോകുന്ന മഴവെള്ളത്തിലും പതിച്ച്  നാല്ലോരു സംഗീതവിരുന്ന് ആ ആന്തരികഷത്തില്‍ തീര്‍ത്തു.

മരകൊമ്പുകളിലെ കിളികൂടുകളില്‍ നിന്നും കിളികളുടെ ശബ്ദങ്ങള്‍ തുടര്‍ന്നു.അപ്രതിക്ഷിതമായി പെയിത മഴയില്‍ പല കിളികൂടുകളും തകര്‍ന്നു പോയി...ചില കുഞ്ഞുകിളികള്‍ ഇഹലോകം വെടിഞ്ഞു...മുട്ടകള്‍ തകര്‍ന്നു....ആ വേദനകമായ കാഴ്ചകള്‍ കണ്ട്  അന്നം തേടി പോയി വന്ന കിളികള്‍ക്ക്  സഹിക്കാന്‍ കഴിഞ്ഞില്ല ..അവര്‍ ഉച്ചത്തില്‍ അലമുറയിട്ടു കരഞ്ഞു....ഒരുപാട് നേരത്തെ കോലാഹലങ്ങള്‍ക്ക് ശേഷം കാട് ശാന്തമായി....

                                                             ...........................................


താഴേക്ക് വീണു ബോധം പോയ  കുഞ്ഞിക്കിളിക്ക് ബോധം തിരിച്ചുകിട്ടി.
ആകെപാടെ നനഞ്ഞിരിക്കുന്ന ചിറകും ശരീരവും ഒന്ന് കുടഞ്ഞു ശരിയാക്കി,
അപ്പോഴാണ്  കഴിഞ്ഞ നിമിഷത്തെ സംഭവങ്ങള്‍ അവന്‍റെ മനസ്സില്‍ ഒരു മിന്നായം പോലെ ഓര്‍മ്മ വന്നത്
ഉടനെ ഭയപ്പാടോടെ ചുറ്റും നോക്കി.
എല്ലാം ശാന്തമായിരിക്കുന്നു.അപ്പോഴാണ് ആ പരുന്തിനെ കുറിച്ച്  ഓര്‍മ്മ  വന്നത്.


ഈ  സമയം  കരിമൂര്‍ഖന്‍ തന്‍റെ ലക്ഷ്യത്തിലേക്ക് യാത്ര പുറപ്പെട്ടു....


കുഞ്ഞിക്കിളി ചുറ്റും നോക്കി അതാ കിടക്കുന്നു  പരുന്ത് ,അവന്‍ പേടിച്ച് പിറകിലേക്ക് തന്‍റെ കുഞ്ഞു പാദങ്ങള്‍ ചലിപ്പിച്ചു. പൊടുന്നനെ ഒരു കല്ലില്‍ കാലുടക്കി താഴെ വീണു.
ഉടനെ എഴുന്നേറ്റു എന്ത് ചെയ്യണം എന്നറിയാതെ അവന്‍ ചുറ്റുപാടിനെയും  പരുന്തിനേയും വീക്ഷിച്ചു കൊണ്ടിരിന്നു.
തന്‍റെ കുഞ്ഞുഹൃദയമിടിപ്പ് തുടര്‍ന്നു,കാലുകളും ചിറകുകളും തണുത്തു വിറക്കാന്‍ തുടങ്ങി.

കുറച്ചു നേരം അവിടത്തെ  സ്ഥിതികതികള്‍ വീക്ഷിച്ചു,പിന്നെ പതിയെ പരുന്തിന്‍റെ അടുത്തേക്ക്  നടന്നു.
പരുന്തിനു അനക്കമില്ല,കുഞ്ഞിക്കിളി വിറയ്ക്കുന്ന ശരിരവുമായി പരുന്തിനു ചുറ്റും ഒരു ഭയപ്പാടോടെ നടന്നു,
തന്‍റെ കുഞ്ഞു ചിറകു കൊണ്ട്  പരുന്തിന്‍റെ ചിറകില്‍ ഒന്ന് തലോടി ഒപ്പം ശബ്ദമുണ്ടാക്കി , 
പക്ഷേ പരുന്ത് ഉണര്‍ന്നില്ല.
പരുന്ത്  മരിച്ചെന്ന്  കരുതി  കുഞ്ഞിക്കിളി  തിരിച്ച് പറക്കാന്‍ നേരം  പിറകില്‍ നിന്നും ചിറകടി കേട്ടു. ഉടനെ തിരിഞ്ഞു നോക്കി 

ആ സമയം  പരുന്തിന്  ബോധം തിരിച്ചുകിട്ടിഎഴുന്നേല്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.
കുഞ്ഞിക്കിളി കുറച്ചു ദൂരം നിന്ന് പരുന്തിനെ തന്നെ വീക്ഷിച്ചു. പക്ഷേ പരുന്തിനു എഴുനേല്‍ക്കാന്‍ സാധിക്കുന്നില്ല ,

ആ വിഴ്ചയില്‍ പരുന്തിന്‍റെ ചിറകിനു പരിക്ക് പറ്റിയിരിക്കുന്നു, അവന്‍ കുറച്ചുംകൂടി അടുത്തേക്ക് നടന്നു.
എഴുന്നേല്‍ക്കാന്‍ ശ്രമിച്ച പരുന്ത് ചിറകിന്‍റെ വേദന കാരണം അവിടെത്തന്നെ കിടന്നു,അവന്‍  കൂടുതല്‍ അടുത്ത് ചെന്നു.

എന്ത് ചെയ്യണമെന്ന് അറിയാതെ കുഞ്ഞിക്കിളി പരുന്തിനെ തന്നെ നോക്കി നിന്നു,
അപ്പോഴാണ് തൊണ്ട അനക്കുന്നതായി കണ്ടത്,
ഉടനെ മഴവെള്ളം നിറഞ്ഞ ഒരു കുഴിയില്‍ നിന്നും തന്‍റെ കുഞ്ഞുകൊക്കില്‍ ഒതുങ്ങുന്ന ജലം എടുത്ത് പരുന്തിന്‍റെ കൊക്കിലേക്ക് ഒഴിച്ചു കൊടുത്തു.
പരുന്ത് കണ്ണ് തുറന്നു നോക്കി ,പിന്നെ  മെല്ലെ  വാ തുറന്ന് ആ ജലം  അകത്താക്കി,അങ്ങിനെ അഞ്ചാറുവട്ടം അത് തുടര്‍ന്നു ,പരുന്തിനു വെള്ളം മതിയായപ്പോള്‍ കുഞ്ഞിക്കിളിയുടെ തലയില്‍ ചിറകുകൊണ്ടു തലോടി.

കുഞ്ഞിക്കിളി തല തിരിച്ച് പരുന്തിനെ തന്നെ നോക്കി.ക്ഷിണം കൊണ്ട് പരുന്ത് അവിടത്തന്നെ കിടന്നു.കുഞ്ഞിക്കിളി ഒരു മാലാഘയേപോലെ പരുന്തിന്‍റെ അടുത്ത് നിന്നു.

ഈ സമയം കരിമൂര്‍ഖന്‍ പാമ്പ് ഇഴഞ്ഞ് ഇഴഞ്ഞ്  അവരുടെ അടുത്ത്എത്തി

                                                                         ..................................


ക്ഷിണം കൊണ്ട് കുഞ്ഞിക്കിളിയും ഒന്ന് കണ്ണടച്ചുപോയി .
മൂര്‍ഖന്‍ പാമ്പ് രണ്ടുപേരെയും മാറിമാറി നോക്കി,രണ്ടുപേരും നല്ല മയക്കത്തില്‍ ,
മൂര്‍ഖന്‍ പാമ്പ് മെല്ലെ കുഞ്ഞിക്കിളിയുടെ അടുത്തേക്ക് നിങ്ങി .
ഒരു സ്വപ്നമെന്നപോലെ അനക്കം കേട്ട് കുഞ്ഞിക്കിളി ഞെട്ടി ഉണര്‍ന്നു ,

ദേ മുന്നില്‍ നില്‍ക്കുന്നു ഒരു ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പ്. മൂര്‍ഖന്‍ പാമ്പിനെ  കണ്ടതും  കുഞ്ഞിക്കിളി ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി,അപ്പോഴേക്കും മൂര്‍ഖന്‍ പാമ്പ് കുഞ്ഞിക്കിളിയുടെ ചിറകില്‍ പിടുത്തമിട്ടിരുന്നു.

ശബ്ദം കേട്ട പരുന്ത് ഉണര്‍ന്നു. കുഞ്ഞിക്കിളിയുടെ കുഞ്ഞുചിറക് മൂര്‍ഖന്‍ പാമ്പിന്‍റെ  വായില്‍ കണ്ട പരുന്ത് , എഴുന്നേറ്റ് പാമ്പിന്‍റെ തലയില്‍ തന്നെ കാലുകൊണ്ട്‌  തോഴികൊടുത്തു  അതോടെ  വേദനകൊണ്ട് പുളഞ്ഞ പാമ്പ് കുഞ്ഞിക്കിളിയേ പിടുത്തത്തില്‍  നിന്നും  പിടിവിട്ടു ,

പരുന്ത് പാമ്പിനെ കൊത്തി വലിക്കാന്‍ തുടഞ്ഞി ,പമ്പ് തിരിച്ച് ആക്രമിക്കാനും ,ഒരുപാട് നേരത്തെ അടിപിടിക്കു ശേഷം മൂര്‍ഖന്‍ പാമ്പ് പരുന്തില്‍നിന്നും രക്ഷപെട്ടു ഓടി എന്നാല്‍ പരുന്ത് പിറകെ ചെന്ന് പാമ്പിന്‍റെ  തലയില്‍ തന്നെ  പിടികൂടി. അതോടെ പാമ്പിന്‍റെ പകുതി ജീവന്‍ പോയി അനങ്ങാന്‍ പറ്റാതായി ,

പരുന്ത് ആകാശത്തേക്ക് നോക്കി ഉച്ചത്തില്‍ കരഞ്ഞു, ആ സമയം വലിയ ചിറകടി ശബ്ദത്തോടെ  ഒരുപാട് പരുന്തുകള്‍  അവിടേക്ക് പറന്നിറങ്ങി  ,അത് കണ്ടു കുഞ്ഞിക്കിളി പേടിച്ചു, ഉടനെ പരുന്ത് കുഞ്ഞിക്കിളിയേ തന്‍റെ ചിറകിനടിയിലേക്ക് പരുന്തുകള്‍ കാണാത്ത വിധം  ചേര്‍ത്ത് പിടിച്ചു ഒരു രക്ഷകനെപോലെ....

വന്ന പരുന്തുകള്‍ മൃതപ്രായമായ ആ മൂര്‍ഖന്‍പാമ്പിനെയും കൊണ്ട് പറന്നകന്നു.

പരുന്തുകള്‍ പറന്നകന്നപ്പോള്‍ ചിറകിനടിയില്‍നിന്നും കുഞ്ഞിക്കിളിയേ പുറത്തെടുത്തു.

കുറച്ചു നേരം കുഞ്ഞിക്കിളിയേ തിരിഞ്ഞു മറിഞ്ഞു നോക്കി .
കുഞ്ഞിക്കിളി പരുന്തിനേയും ഒരു അത്ഭുതത്തോടെ നോക്കിനിന്നു.
വലിയ ചിറകുകള്‍..വലിയ കൂര്‍ത്ത കൊക്കുകള്‍ ആരെയും ഭയപ്പെടുത്തുന്ന ശബ്ദം..
പിന്നെ ആരെയും കിഴ്പെടുത്താനുള്ള ശക്തി....
പരുന്ത്  ചിറകു കൊണ്ട് കുഞ്ഞിക്കിളിയുടെ തലയില്‍തലോടി, പിന്നെ ഒന്നും മിണ്ടാതെ തലതാഴ്ത്തി നിന്നു.

അപ്പോഴേക്കും അച്ഛനും അമ്മയും സംഭവങ്ങള്‍ അറിഞ്ഞ് അവിടേക്ക് പറന്നുവന്നു,
അവരെ കണ്ടതും  അവര്‍ക്ക് മുന്നിലും ഒരു ക്ഷമാപണം പോലെ തലതാഴ്ത്തി നിന്നു.

തുടര്‍ന്ന് പരിക്ക് പറ്റിയ ചിറകു ഒരുവിധം വിശി ആ പരുന്ത് ഉച്ചത്തില്‍ കരഞ്ഞുകൊണ്ട്‌  ഉയരങ്ങളിലേക്ക് പറന്നുയര്‍ന്നു.
പരുന്തു പറന്നകലുന്നത് ഒരു അത്ഭുതത്തോടെ കുഞ്ഞിക്കിളി നോക്കി നിന്ന് .....ആ സമയം  അവന്‍റെ മനസ്സില്‍ ആ പരുതിനെ പോലെ പറക്കാനുള്ള മോഹവും ഉണര്‍ന്നു.....

അങ്ങിനെ കാലം കടന്നുപോയി കുഞ്ഞിക്കിളി ഒരു വലിയ കിളിയായി വളര്‍ന്നു എല്ലാവര്‍ക്കും എല്ലായിടത്തും ഒരു സഹായിയായി....ഒപ്പം ഒരുപാട് ദൂരം പറക്കാന്‍ കഴിവുള്ള ഒരു കിളിയായി മാറി......


                                                                     ,,,,,,,,,,,,,,,,,,,,,,,,,,,,
Related Posts Plugin for WordPress, Blogger...